Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലിയേറ്റിവ് കെയർ...

പാലിയേറ്റിവ് കെയർ നഴ്സുമാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തണം

text_fields
bookmark_border
ആലപ്പുഴ: പാലിയേറ്റിവ് കെയർ നഴ്സുമാരുടെ ജോലിസ്ഥിരത ഉറപ്പാക്കണമെന്ന് ജില്ല പാലിയേറ്റിവ് കെയർ നഴ്സസ് എംപ്ലോയീസ് യൂനിയൻ (സി.ഐ.ടി.യു) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. എല്ലാമാസവും 10നകം ശമ്പളം നൽകുക, പ്രസവാനുകൂല്യം ഉറപ്പുവരുത്തുക, പി.എഫ്, ഇ.എസ്.ഐ എന്നിവ ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. കെ. പുഷ്പലത അധ്യക്ഷത വഹിച്ചു. വർക്കിങ് വിമൻസ് ജില്ല കൺവീനർ ജി. രാജമ്മ മുഖ്യപ്രഭാഷണം നടത്തി. ആശാ വർക്കേഴ്സ് യൂനിയൻ സംസ്ഥാന ജോയൻറ് സെക്രട്ടറി ഗീതാഭായി, ഷീബ, ശുഭ ഉത്തമൻ എന്നിവർ സംസാരിച്ചു. സിന്ധുസാബു സ്വാഗതവും പൊന്നമ്മ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ. പുഷ്പലത (പ്രസി), സിന്ധുസാബു (സെക്ര). ഒന്നാം പാപ്പാനെ സ്ഥലംമാറ്റിയ നടപടി ദേവസ്വം ബോർഡ് റദ്ദാക്കി ആലപ്പുഴ: മുല്ലയ്ക്കൽ രാജരാജേശ്വരി ദേവീക്ഷേത്രത്തിലെ കൊമ്പൻ മുല്ലയ്ക്കൽ ബാലകൃഷ്ണ​െൻറ ഒന്നാം പാപ്പാൻ മധുവിനെ കരുനാഗപ്പള്ളി ആദിനാട് ക്ഷേത്രത്തിലേക്ക് സ്ഥലംമാറ്റിയ നടപടി ദേവസ്വം ബോർഡ് പിൻവലിച്ചു. ആനപ്രേമികളുടെയും ഭക്തജനങ്ങളുടെയും പ്രതിഷേധം കണക്കിലെടുത്താണ് ബോർഡ് പ്രസിഡൻറ് എ. പത്മകുമാറി​െൻറ ഉത്തരവ്. ആനയോട് എട്ടു വർഷമായി ഒപ്പമുള്ള മധുവിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് സ്ഥലംമാറ്റിയത്. തുറവൂർ അനന്തൻകരിയിലെ ചതുപ്പിൽനിന്ന് രക്ഷപ്പെടുത്തിയ ബാലകൃഷ്ണൻ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഈ സൗഹചര്യത്തിൽ മധു പോയാൽ ബാലകൃഷ്ണ​െൻറ അവസ്ഥ പരിതാപകരമാകുമെന്ന് ആനപ്രേമികൾ ചൂണ്ടിക്കാട്ടിയിരുന്നു. ചതുപ്പിൽ ബാലകൃഷ്ണൻ കുടുങ്ങിയപ്പോൾ അടുത്തുനിന്ന് മയക്കുവെടി വെക്കുന്നത് ആനക്ക് ദോഷകരമാണെന്നും നിയമപ്രകാരം പാടില്ലെന്നും മധു നിലപാടെടുത്തിരുന്നു. ഇത് ബോർഡിന് അനിഷ്ടമുണ്ടായെന്നും തന്മൂലമാണ് മധുവിനെ മാറ്റിയതെന്നുമായിരുന്നു ആരോപണം. തലയിൽ മയക്കുവെടിയേറ്റ് ഉണ്ടായ മുറിവ് ഇപ്പോഴും ഭേദമായിട്ടില്ല. മധുവാണ് മുറിവ് വൃത്തിയാക്കി മരുന്ന് കെട്ടുന്നത്. മധുവിനെ ധിറുതിപിടിച്ച് സ്ഥലംമാറ്റിയതിന് പിന്നിൽ ദുരുദ്ദേശ്യമുെണ്ടന്നും ആക്ഷേപമുയർന്നിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story