Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:41 AM GMT Updated On
date_range 5 Dec 2017 5:41 AM GMTവൺവേ സംവിധാനത്തിനെതിരെ പരാതി: മനുഷ്യാവകാശ കമീഷൻ സന്ദർശിച്ചു
text_fieldsbookmark_border
ആലുവ: നഗരത്തിൽ വൺവേസംവിധാനം ഏർപ്പെടുത്തിയതിനെതിരെ മനുഷ്യാവകാശ കമീഷനിൽ പരാതി. തിങ്കളാഴ്ച ആലുവ പാലസിൽ കമീഷൻ സിറ്റിങ്ങിലാണ് പരാതി ലഭിച്ചത്. ഗതാഗതപരിഷ്കാരം അശാസ്ത്രീയമാണെന്നും ഇളവുവേണമെന്നുമായിരുന്നു ആവശ്യം. തുടർന്ന് ആക്ടിങ് ചെയർമാൻ പി. മോഹനദാസ് വൺവേസംവിധാനം പരിശോധിച്ചു. കാരോത്തുകുഴി കവലയിലെത്തിയ ചെയർമാൻ ഗതാഗതക്കുരുക്ക് നേരിൽ കണ്ടു. കച്ചവടക്കാരോടും മറ്റും ഗതാഗതപരിഷ്കാരത്തെക്കുറിച്ച് അന്വേഷിച്ചു. അനുകൂലിക്കുന്നവരും എതിർക്കുന്നവരും കമീഷന് മുന്നിലെത്തി. പരിഷ്കാരം വരുത്തിയെങ്കിലും കുരുക്കിന് ശാശ്വത പരിഹാരമായിട്ടില്ലെന്നാണ് കമീഷെൻറ പ്രാഥമിക നിഗമനം. റൂറൽ എസ്.പി, ആർ.ടി.ഒ, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി എന്നിവരോട് കമീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭ്യമായശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മോഹനദാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൗരാവകാശ, പരിസ്ഥിതി സംരക്ഷണസമിതി സെക്രട്ടറി വി.കെ. സിയാദ്, കേരള വികലാംഗ സംയുക്തസമിതി സംസ്ഥാന ജനറൽ സെക്രട്ടറി നാസർ മനയിൽ എന്നിവരാണ് പരാതി നൽകിയത്. വികലാംഗർക്ക് അർഹതപ്പെട്ട വാഹനയാത്ര ഇളവുകൾ നിഷേധിച്ചെന്നാണ് വികലാംഗ സംയുക്ത സമിതിയുടെ പരാതി. പുതിയ പരിഷ്കാരംമൂലം ഭിന്നശേഷിക്കാർ ദുരിതമനുഭവിക്കുകയാണെന്നും അവരുടെ സഞ്ചാരസ്വാതന്ത്ര്യം പൂർണമായി തടസ്സപ്പെെട്ടന്നും ചൂണ്ടിക്കാട്ടി. 25 കേസുകൾ തീർപ്പാക്കി ആലുവ: തിങ്കളാഴ്ച ആലുവ പാലസിൽ നടന്ന മനുഷ്യാവകാശ കമീഷൻ സിറ്റിങ്ങിൽ 25 പരാതികൾ തീർപ്പാക്കി. 105 കേസുകളാണ് പരിഗണിച്ചത്. ഒമ്പതു കേസുകൾ പുതുതായി വന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story