പുല്ലാഞ്ഞിവള്ളികള്‍ ഇനി പാഴ്ചെടികളല്ല; ഗോത്രവര്ഗത്തിെൻറ ജീവദായിനി
text_fieldsകാസർകോട്: പുല്ലാഞ്ഞിവള്ളികള്‍ കേവലം പാഴ്ചെടിയല്ല. കാസര്‍കോട് ടെ ഗോത്രവിഭാഗങ്ങളുടെ സാമൂഹികപുരോഗതിയെ ത്വരിതപ്പെടുത്തുന്ന അ മൂല്യ സസ്യമായി ഈ വള്ളിച്ചെടികള്‍ മാറുന്നു. ജില്ലയിലെ പ്രാക്തന ഗോത്രവിഭാഗമായ കൊറഗരുടെ ജീവനോപാധിയായ കൊട്ടമെടയലിന് അസംസ്കൃത വസ്തുവായ പുല്ലാഞ്ഞിവള്ളികള്‍ വ്യവസായികാടിസ്ഥാനത്തില്‍ ഉല്പാദിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കലക്ടര്‍ ഡോ. ഡി. സജിത്ബാബു നിര്‍വഹിച്ചു. ബദിയഡുക്ക പഞ്ചായത്തില്‍ മാടത്തടുക്ക കോളനിയിലെ ഒന്നര ഏക്കര്‍ തരിശുഭൂമിയില്‍ പുല്ലാഞ്ഞിച്ചെടികള് വെച്ചുപിടിപ്പിക്കുന്നതാണ് പദ്ധതി. കൃഷിവകുപ്പിെൻറ സഹകരണത്തോടെ ജില്ല ഭരണകൂടത്തിെൻറ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിെൻറ കാസര്‍കോട്ടെ വിത്തുല്പാദന കേന്ദ്രത്തിലാണ് പദ്ധതിക്കാവശ്യമായ ചെടികള്‍ ഉൽപാദിപ്പിച്ചത്.
പദ്ധതി പിന്നീട് ഒരു ഹെക്ടര്‍ ഭൂമിയിലേക്ക് വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ബദിയഡുക്ക ഗ്രാമപഞ്ചായത്തിെൻറ സഹകരണത്തില്‍ കോളനിയിലെതന്നെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. ജലശക്തി അഭിയാെൻറ ഭാഗമായുള്ള ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുകൂടി ഉപകരിക്കുന്ന വിധത്തിലാണ് പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. കൊറഗരുടെ ഗോത്രതൊഴിലായ വട്ടിനെയ്ത്തും കൊട്ടനെയ്ത്തും പ്രോത്സാഹിപ്പിക്കുകയും ഒപ്പം അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയുമാണ് ലക്ഷ്യം. ഉൽപന്നങ്ങളുടെ വിപണനത്തിന് ഐ.ഡി.ബി.ഐ ബാങ്ക് സഹായം നല്‍കും. നിലവില്‍ വിദൂര വനാന്തരങ്ങളില്‍ പോയി പുല്ലാഞ്ഞി വള്ളികള്‍ എത്തിക്കുന്നത് കൊറഗ സമൂഹത്തിന് ഒട്ടേറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സാമൂഹിക ശാക്തീകരണം ലക്ഷ്യമിട്ട് വാസമേഖലയില്‍ തന്നെ പുല്ലാഞ്ഞിവള്ളികള്‍ ലഭ്യമാക്കുന്നത്. കാലങ്ങളായി ഏര്‍പ്പെട്ടുവരുന്ന തൊഴിലിലൂടെ മൂല്യവര്‍ധിത ഉൽപന്നങ്ങള് നിർമിച്ച് സാമ്പത്തികഭദ്രത ഉറപ്പുവരുത്താം. ഇതിനായി കുടുംബശ്രീയുടെ കീഴില്‍ വിദഗ്ധ പരിശീലനം നല്‍കും. പുല്ലാഞ്ഞിയോടൊപ്പം പ്ലാവ്, കശുമാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും തരിശുഭൂമിയില്‍ നട്ടുപിടിപ്പിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് കെ.എന്‍. കൃഷ്ണഭട്ട് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ മധു ജോര്‍ജ് മത്തായി, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജോണ്‍ തോമസ്, കൃഷി അസി. ഡയറക്ടര്‍ കെ. അനന്ത, കൃഷി ഓഫിസര്‍ എന്‍. മീര, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ശ്യാമപ്രസാദ് മാന്യ, വാര്‍ഡ് മെംബര്‍ ഡി. ശങ്കര, പഞ്ചായത്ത് സെക്രട്ടറി പ്രദീപന്, കോളനിയിലെ ജനങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.