ലക്ഷങ്ങൾ മുടക്കിയ നഗരവിളക്കുകൾ കൺചിമ്മി
text_fieldsകാസർകോട്: വികസനത്തിനായി ഒരുഭാഗത്ത് മുറവിളിയും ചർച്ചകളും നടക്കുമ്പോൾ കാസർകോ ട് നഗരത്തെ ഇരുട്ടിലാക്കി നഗരസഭ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളും തെരുവുവിളക്കുകളും കൺചിമ്മി. പുതിയ ബസ്സ്റ്റാൻഡ് മുതൽ എം.ജി റോഡ്, പഴയ ബസ്സ്റ്റാൻഡ് എന്നിവിടങ്ങളിൽ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കുകൾ, തെരുവുവിളക്കുകൾ എന്നിവയാണ് മാസങ്ങളായി പ്രവർത്തിക്കാത്തത്. വൈകീട്ട് ഏഴു കഴിഞ്ഞാൽ പല ബസുകളും പുതിയ ബസ്സ്റ്റാൻഡിനകത്ത് പ്രവേശിക്കുന്നില്ല.
ഇവിടെയും ഇരുട്ടാണ്. നഗരത്തിന് പുറത്തുള്ളവർ ബസ് കാത്തിരിക്കുന്നത് റോഡരികിലാണ്. വെളിച്ചമില്ലാത്തത് സാമൂഹികവിരുദ്ധർക്ക് അനുഗ്രഹമാകുന്നു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ അതിൽനിന്നുള്ള ലൈറ്റുകളുടെ പ്രകാശത്തിലാണ് റോഡുകൾതന്നെ കാണുന്നത്. പോസ്റ്റുകളിൽ സ്ഥാപിച്ച ലൈറ്റുകൾ കൺചിമ്മിയതോടെ വാഹനങ്ങൾക്ക് കടന്നുപോകാനും പ്രയാസപ്പെടുന്നു. ഇതിന് പുറേമ നഗരത്തിലെ ഇടറോഡുകളിൽ സ്ഥാപിച്ച വൈദ്യുതി ലൈറ്റുകൾ പലപ്പോഴും കത്താത്തതും കാൽനട-വാഹനയാത്രക്കാർക്ക് ദുരിതമാകുന്നു. ലക്ഷങ്ങൾ െചലവഴിച്ച് സ്ഥാപിച്ച സി.സി.ടി.വി കാമറകൾ പ്രവർത്തനരഹിതമായതിന് പിന്നാലെയാണ് ഹൈമാസ്റ്റ്-തെരുവ് ലൈറ്റുകൾ കൺചിമ്മിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.