േഫാനി ചുഴലിക്കാറ്റ്: തീരമേഖല ജാഗ്രതയിൽ; കസബ കടലിൽ ബോട്ടുകൾ ഇറങ്ങിയില്ല
text_fieldsകാസർകോട്: േഫാനി ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് കാസർകോട് തീരമേഖല ജാഗ്രതയിൽ. ഞാ യറാഴ്ച കസബ കടപ്പുറത്തുനിന്ന് ബോട്ടുകൾ കടലിലിറങ്ങിയില്ല. രാവിലെ വിരലിലെണ്ണാവുന്ന ബോട്ടുകൾ മാത്രം മീൻപിടിക്കാൻ കടലിലിറങ്ങിയെങ്കിലും മുന്നറിയിപ്പിെന തുടർന്ന് തിരിച്ചെത്തുകയായിരുന്നു. കസബ കടപ്പുറത്ത് മൊത്തം അറുപതോളം ബോട്ടുകളാണ് ഉള്ളത്. ഏതാനും തോണികളും ഉണ്ട്. മഞ്ചേശ്വരം ബങ്കര, ഉപ്പള അദീക്ക, കുമ്പള ആരിക്കാടി, ചെമ്പിരിക്ക, കോട്ടിക്കുളം, പള്ളിക്കര, കാഞ്ഞങ്ങാട്, നീലേശ്വരം, പടന്ന തുടങ്ങി ജില്ലയിലെ മുഴുവൻ തീരപ്രദേശങ്ങളും അധികൃകതർ നേരത്തേ മുന്നറിയിപ്പ് നൽകിയതിനാൽ ജാഗ്രതയിലായിരുന്നു.
എന്നാൽ, തീരപ്രദേശങ്ങളിൽനിന്ന് ആരേയും മാറ്റിപ്പാർപ്പിക്കാനുള്ള സാഹചര്യം നിലവിലില്ല. മത്സ്യബന്ധന ബോട്ടുകളും തോണികളും കടലിലിറങ്ങാത്തതിനാൽ മത്സ്യം മാർക്കറ്റിൽ എത്തിയില്ല. കർണാടകയിലെ മംഗളൂരു, കുന്താപുരം എന്നിവിടങ്ങളിൽ ഐസ് നിറച്ച മത്സ്യങ്ങളാണ് വിൽപനക്കായി എത്തിയത്. വില കൂടുതലായിരുന്നു. ആന്ധ്ര, ചെന്നൈ തീരപ്രദേശങ്ങളിൽ േഫാനി ചുഴലിക്കാറ്റ് വലിയ നാശനഷ്ടമുണ്ടാക്കുമെന്നും ഇതിെൻറ തുടർച്ചയായി കേരളത്തിൽ കനത്ത മഴ പെയ്യുമെന്നും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.