ജില്ലയിൽ വരൾച്ച അതിരൂക്ഷമാകുന്നു
text_fieldsബന്തടുക്ക: ജില്ലയുടെ മലയോരം കടുത്ത വരൾച്ചയിലേക്ക്. കൃഷിക്കുള്ള വെള്ളം വറ്റിയതി നുപുറമെ കുടിവെള്ള സ്രോതസ്സുകളുമടയുകയാണ്. ബന്തടുക്ക, കുറ്റിക്കോൽ, കുണ്ടംകുഴി, കാ റടുക്ക, പെർള മേഖലകളിൽ കടുത്ത ജലക്ഷാമമാണ് അനുഭവപ്പെടുന്നത്. ജില്ല രൂക്ഷമായ വര ൾച്ചയിലേക്ക് നീങ്ങുകയാണ്. പുഴകളെല്ലാം വറ്റിവരണ്ടു. പുഴയിലും തോട്ടിലും കുഴികളുണ്ടാക്കി കൃഷിക്ക് ഒരിറ്റ് വെള്ളം കെണ്ടത്താൻ ശ്രമിക്കുകയാണ് കർഷകർ. ബന്തടുക്ക, കുറ്റിക്കോൽ, കുണ്ടംകുഴി മേഖലകളിൽ കടുത്ത ജലക്ഷാമമാണ് നേരിടുന്നത്. പയസ്വിനി പുഴ വരണ്ടുതുടങ്ങി.
മുൻകാലത്ത് കനത്ത വേനലിൽ ഇടനാടും തീരപ്രദേശവും വരണ്ടുണങ്ങുമ്പോഴും മലനാടിനെ വരൾച്ച കാര്യമായി ബാധിച്ചിരുന്നില്ല. എന്നാൽ, ഇത്തവണ തോടും കുളവും കുഴൽക്കിണറുകളും ആഴ്ചകൾക്ക് മുേമ്പ വറ്റി. വനത്തിനകത്തുനിന്ന് ഉത്ഭവിക്കുന്ന അരുവികൾ വറ്റിയേതാടെ കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്. തുരങ്കങ്ങളും വറ്റുന്നത് ഇതാദ്യമാണ്. കിണറുകളിൽ കോരിയെടുക്കാൻപോലും ശുദ്ധജലമില്ല. പഞ്ചായത്തുകൾ വിതരണംചെയ്യുന്ന കുടിവെള്ളത്തെയാണ് ഭൂരിഭാഗവും ആശ്രയിക്കുന്നത്. കവുങ്ങ്, തെങ്ങ്, വാഴ, പച്ചക്കറി കൃഷികൾ എല്ലാം കരിഞ്ഞുണങ്ങുകയാണ്.
റോഡ് സൗകര്യം കുറഞ്ഞ കുന്നിൻമുകളിലെ മിക്കയിടങ്ങളിലേക്കും കുഴൽക്കിണർ കുഴിക്കാനുള്ള വലിയവാഹനം കടന്നുചെല്ലാത്തതിനാൽ ഇതിലൂടെയും വിളസംരക്ഷണം സാധ്യമാകാതെ വരുകയാണ്. മാസങ്ങൾക്ക് മുേമ്പ തുടങ്ങിയ വോൾട്ടേജ് ക്ഷാമം കാരണം പമ്പുകൾ പ്രവർത്തിക്കാതിരുന്നതും തിരിച്ചടിയായി.
വറ്റിയ തോട്ടിൽ ചെറുകുഴികൾ തീർത്താണ് പ്രാഥമികാവശ്യത്തിനുള്ള വെള്ളം പോലും കണ്ടെത്തുന്നത്. ഇത്തരത്തിൽ നിരവധി കുഴികളാണ് തോടുകളിലുള്ളത്. എന്നാൽ, വെള്ളം കണ്ടെത്തിയവ വളരെ കുറവുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.