Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനോക്കുകുത്തിയായി...

നോക്കുകുത്തിയായി തേജസ്വിനിക്കരയിലെ ബോട്ടുജെട്ടികൾ

text_fields
bookmark_border
നോക്കുകുത്തിയായി തേജസ്വിനിക്കരയിലെ ബോട്ടുജെട്ടികൾ
cancel
camera_alt????????????? ????????????

ചെറുവത്തൂർ: തേജസ്വിനിക്കരയിലെ ബോട്ടുജെട്ടികൾ നോക്കുകുത്തികളായി മാറി. ഒരുകാലത ്ത് യാത്രക്കാരുടെ ആശ്രയകേന്ദ്രമായിരുന്ന ബോട്ട് കാത്തുനിൽപു കേന്ദ്രങ്ങൾ ഇന്ന് ആളു കളെത്താത്ത കേന്ദ്രങ്ങളായി മാറി. പറശ്ശിനി മുതൽ പെരുമ്പട്ട വരെ തേജസ്വിനി പുഴ വഴി യാത്രാ ബോട്ടുകൾ സജീവമായിരുന്ന മൂന്ന് പതിറ്റാണ്ട് മുമ്പാണ് ഇവിടങ്ങളിൽ ബോട്ടുജെട്ടികൾ നിർമിച്ചത്. 50ഓളം ബോട്ട് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉണ്ടിവിടെ. അഞ്ചോളം സർക്കാർ, സ്വകാര്യ ബോട്ടുകൾ സർവിസ് നടത്തിയിരുന്നു.

എന്നാൽ, കഴിഞ്ഞ 25 വർഷമായി യാത്രാ ബോട്ടുകൾ കാര്യങ്കോട് പാലത്തിന് വടക്ക് വരാറില്ല. ഇതോടെയാണ് ബോട്ടുജെട്ടികളിൽ ആളൊഴിഞ്ഞത്. മലയോരത്തുനിന്ന് കാർഷിക വിഭവങ്ങൾ നീലേശ്വരത്തേക്ക് കൊണ്ടുപോകാൻ ബോട്ടുകളിൽ എത്തിയത് കാര്യങ്കോട്ടേക്കായിരുന്നു. ഇവിടെനിന്ന് വാഹനത്തിൽ കൊണ്ടുപോവുകയാണ് പതിവ്. അതിനാൽ, കാര്യങ്കോെട്ട ബോട്ട് കാത്തിരിപ്പ് കേന്ദ്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. എന്നാൽ, ഇപ്പോഴിത് മത്സ്യം ചൂണ്ടയിട്ട് പിടിക്കാനുള്ള കേന്ദ്രം മാത്രമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story