Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2020 8:57 PM GMT Updated On
date_range 10 Jun 2020 8:57 PM GMTയാത്രക്കാരെ 50 ആയി പരിമിതപ്പെടുത്തി; വരുമാനമിടിഞ്ഞ് കെ.എസ്.ആർ.ടി.സി
text_fieldsbookmark_border
കാസർകോട്: കോവിഡ് സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സി ബസുകളിലെ യാത്രക്കാർക്ക് അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണത്തെത്തുടർന്ന് വരുമാനത്തിൽ കാര്യമായ കുറവ്. ലോക്ഡൗണിനുമുമ്പ് കാസർകോട് ഡിപ്പോയിൽനിന്ന് ദിവസേന 92 സർവിസുകളാണ് നടത്തിയിരുന്നത്. എന്നാൽ, യാത്രക്കാരെ പരിമിതപ്പെടുത്തിയതോടെ വരുമാനത്തിൽ കുത്തനെ ഇടിവുണ്ടായതായി കാസർകോട് കെ.എസ്.ആർ.ടിസി ഡിപ്പോ കൺട്രോൾ ഓഫിസർ എം.വി. കുഞ്ഞിരാമൻ പറഞ്ഞു. ഇപ്പോൾ 46 സർവിസുകളാണ് നടത്തുന്നത്. മഞ്ചേശ്വരം, കാഞ്ഞങ്ങാട്, ബന്തടുക്ക, മുള്ളേരിയ, പെർള എന്നീ സ്ഥലങ്ങളിലേക്കാണ് സർവിസുകൾ. യാത്രക്കാർ 50 ലധികം പാടില്ല. കഴിഞ്ഞ ദിവസം ഡിപ്പോയുടെ വരുമാനം മൂന്നര ലക്ഷം രൂപയായിരുന്നു. കോവിഡിനുമുമ്പ് 13 ലക്ഷം രൂപ വരെയായിരുന്നു ഡിപ്പോയുടെ ഒരുദിവസ വരുമാനമെന്ന് അദ്ദേഹം പറഞ്ഞു. അന്തർ സംസ്ഥാന സർവിസുകൾ ഇല്ലാതായതും യാത്രക്കാരെ പരിമിതപ്പെടുത്തിയതുമാണ് തിരിച്ചടിയായത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന കെ.എസ്.ആർ.ടി.സി മേഖലക്ക് കോവിഡ് വ്യാപനം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ksd ksrtc: കാസർകോട് കെ.എസ്.ആർ.ടി.സി ഡിപ്പോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story