Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2020 11:33 PM GMT Updated On
date_range 30 May 2020 11:33 PM GMTവേനൽ മഴ: മലയോര മേഖലയിൽ ഡെങ്കിപ്പനി വർധിക്കുന്നു
text_fieldsbookmark_border
കാസർകോട്: ജില്ലയില്‍ ഇടവിട്ട് ലഭിക്കുന്ന വേനല്‍ മഴമൂലം മലയോര മേഖലകളില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി വർധിക്കുന്നു. ഇൗ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഉൗർജിതമാക്കാൻ തീരുമാനിച്ചു. ഇക്കാലയളവില്‍ ഡെങ്കിപ്പനിയുടെ 50 സ്ഥിരീകരിക്കപ്പെട്ട കേസുകളും 832 സംശയാസ്പദ കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് വ്യാപന കാലത്ത് മറ്റു പകര്‍ച്ചവ്യാധികളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളിലും ജാഗ്രത കാണിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. വീടും പരിസരപ്രദേശങ്ങളും ശുചീകരിക്കണമെന്ന സര്‍ക്കാര്‍ നിർദേശം പൂര്‍ണമായി നടപ്പാക്കണം. ഞായറാഴ്ച കൊതുകിൻെറ ഉറവിടം നശിപ്പിക്കാനുള്ള പ്രവര്‍ത്തനത്തില്‍ മുഴുവന്‍ ആളുകളും ഏര്‍പ്പെടണം. റബര്‍, കവുങ്ങ് തോട്ടങ്ങള്‍ ശുചീകരിക്കാനും ഉറവിട നശീകരണം നടത്താനും ശ്രദ്ധിക്കണം. ലോക്ഡൗണ്‍ കാലയളവില്‍ അടഞ്ഞുകിടന്ന സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍, കച്ചവട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഉറവിട നശീകരണം കാര്യക്ഷമമായി നടത്തണം. തൊഴില്‍ സ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുമ്പോള്‍ തന്നെ ശരീരം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ട് കൊതുകിൻെറ കടിയേല്‍ക്കാതെയും ശ്രദ്ധിക്കണം. മഴക്കാലരോഗങ്ങളുടെ വര്‍ധന ആശുപത്രികളില്‍ തിരക്ക് വര്‍ധിക്കുന്നതിന് കാരണമാകും. ഇത് കോവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിനുള്ള നിര്‍ദേശത്തിന് തടസ്സമാകുമെന്നതിനാല്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഏറ്റെടുക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story