Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഉപ്പള റെയില്‍വേ...

ഉപ്പള റെയില്‍വേ സ്റ്റേഷന്‍: കൂടുതല്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യം ശക്തമാവുന്നു

text_fields
bookmark_border
മഞ്ചേശ്വരം: ഉപ്പള റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്ത്. 19ാം നൂറ്റാണ്ടിന്‍െറ ആദ്യഘട്ടത്തില്‍ സ്ഥാപിതമായ ഈ സ്റ്റേഷന്‍ ദീര്‍ഘദൂര യാത്രക്കാര്‍ക്ക് ഇന്നും ഉപകാരപ്പെടുന്നില്ല. സ്റ്റേഷന്‍ വഴി യാത്രചെയ്യുന്ന ആയിരത്തില്‍പരം വിദ്യാര്‍ഥികള്‍ക്ക് സീസണ്‍ ടിക്കറ്റ് ലഭിക്കാനും ഇതര സ്റ്റേഷനുകളെ ആശ്രയിക്കേണ്ടിവരുന്നു. ടോയ്ലറ്റ് സൗകര്യം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളിലും സ്റ്റേഷന്‍ പിന്നാക്കമാണ്. ഒരു എക്സ്പ്രസ് ട്രെയിനിനും നാല് പാസഞ്ചര്‍ ട്രെയിനിനും മാത്രമാണ് ഉപ്പളയില്‍ സ്റ്റോപ്പുള്ളത്. സ്റ്റോപ്പുകള്‍ അനുവദിക്കാതിരിക്കാന്‍ റെയില്‍വേ പറയുന്ന കാരണം വരുമാനമില്ളെന്നാണ്. കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിച്ചാല്‍ മാത്രമേ കൂടുതല്‍ വരുമാനമുണ്ടാകൂ എന്ന മറുവാദമാണ് നാട്ടുകാര്‍ ഉയര്‍ത്തുന്നത്. കേരളത്തില്‍ പുതുതായി അനുവദിച്ച താലൂക്കുകളിലൊന്നായ മഞ്ചേശ്വരത്തിന്‍െറ ആസ്ഥാനമായി അധികൃതര്‍ കണ്ടത്തെിയത് ഉപ്പളയെയാണ്. അതിവേഗം വികസിക്കുന്ന ഉപ്പളക്ക് ഊജം പകരാന്‍ റെയില്‍വേ സ്റ്റേഷന്‍െറ പുരോഗതി സഹായകരമാവുമെന്നാണ് നാട്ടുകാരുടെ കണക്കുകൂട്ടല്‍. ഉപ്പളയില്‍ കൂടുതല്‍ എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സ്ഥലം എം.പിപി. കരുണാകരന് നിവേദനം കൈമാറി. ഇത് കൂടാതെ പാലക്കാട് ഡിവിഷന്‍ ഡി.ആര്‍.എമ്മിന് നിവേദനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഉപ്പള ടൗണില്‍ സംഘടിപ്പിച്ച ഒപ്പുശേഖരണ കാമ്പയിന് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം.കെ. അലി മാസ്റ്റര്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അസീം മണിമുണ്ട, പഞ്ചായത്ത് അംഗങ്ങളായ അഷ്റഫ് സിറ്റിസന്‍, അലികുഞ്ഞി, പുഷ്പരാജ്, രമണന്‍ മാസ്റ്റര്‍, മുഹമ്മദ് നാഫി, ഇഖ്ബാല്‍, അബ്ദുല്‍ ഗനി, ശരീഫ് പത്വാടി, റിയാസ് ബപ്പായിതൊട്ടി തുടങ്ങിയര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story