Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_right...

വളപട്ടണം–അഴീക്കൽ റോഡിൽ മാലിന്യം ചീഞ്ഞുനാറുന്നു

text_fields
bookmark_border
വളപട്ടണം–അഴീക്കൽ   റോഡിൽ മാലിന്യം ചീഞ്ഞുനാറുന്നു
cancel
camera_alt???????? - ??????? ????? ?????????? ?????? ?????????? ????? ???????? ???????????? ?????? ??????

വളപട്ടണം: വളപട്ടണം- അഴീക്കൽ റോഡിൽ വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിന് സ മീപം മാലിന്യം കുമിഞ്ഞുകൂടി ചീഞ്ഞുനാറുന്നു. വളപട്ടണം പുഴയിലേക്ക് ച െന്നെത്തുന്ന പാലോട്ട് വയൽ തോടിലും സമീപത്തെ അഴീക്കൽ-വളപട്ടണം റോഡിന് സമീപവുമാണ് മാലിന്യം കാരണം ജനം പൊറുതിമുട്ടിയത്. യാത്രക്കാർക്ക് വഴി നടക്കാൻപോലും പറ്റാത്ത സാഹചര്യത്തിലാണ് മാലിന്യം കുമിഞ്ഞ് കൂടിയിരിക്കുന്നത്. ഇവിടെനിന്നും 300 മീറ്റർ അകലെയാണ് വളപട്ടണം പഞ്ചായത്ത് ഓഫിസും വളപട്ടണം കുടുംബാരോഗ്യ കേന്ദ്രവും പ്രവർത്തിക്കുന്നത്. അധികാരികളുടെ മൂക്കിന് താഴെയായിട്ടും ആവശ്യമായ നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അറവുമാലിന്യങ്ങളുൾപ്പെടെ ചാക്ക് കെട്ടുകളിലാക്കിയാണ് ഇവിടെ കൊണ്ട് തള്ളുന്നത്. കൂടാതെ അടുക്കള മാലിന്യവും ബാർബർ ഷോപ്പിൽനിന്ന് വെട്ടിയ മുടികളും തള്ളുന്നത് പതിവായിട്ടുണ്ട്.

മാലിന്യം വലിച്ചെറിയുന്നത് പതിവായത് കാരണം സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ വളപട്ടണം പഞ്ചായത്ത് കമ്പിവേലി കെട്ടിയിരുന്നു. ഇത് പൂർണമായും നീക്കം ചെയ്ത നിലയിലാണുള്ളത്. കെ.എസ്.ഇ.ബിക്കുവേണ്ടി ഭൂഗർഭ കേബിൾ നിർമാണത്തി‍െൻറ പ്രവൃത്തി നടക്കുമ്പോൾ നീക്കം ചെയ്ത കമ്പിവേലി പുനഃസ്ഥാപിക്കാത്തതാണ് മാലിന്യം വലിച്ചെറിയുന്നതിനുള്ള പ്രധാനകാരണമെന്ന് നാട്ടുകാർ പറയുന്നു. കെ.എസ്.ഇ.ബി വളപട്ടണം സെക്‌ഷനിലെ 33 കെ.വി. വൈദ്യുതി വിതരണ ലൈൻ കടന്ന് പോകുന്നതിനാണ് ഭൂഗർഭ കേബിൾ നിർമാണം നടത്തിയത്. അറവുമാലിന്യങ്ങൾ ഉൾപ്പെടെ വലിച്ചെറിയുന്നതു കാരണം തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമായി ഇവിടം മാറിയിരിക്കുകയാണ്. വഴിയാത്രക്കാർക്ക് നേരെ നായ്ക്കളുടെ ആക്രമണങ്ങളും പതിവായിട്ടുണ്ട്. 600ലധികം തൊഴിലാളികൾ ജോലിചെയ്യുന്ന വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡിലേക്കുള്ള തൊഴിലാളികളും പാലോട്ട് വയൽ, പള്ളിക്കുന്നുമ്പ്രം പ്രദേശത്തുകാരും കാൽനടയായി കടന്നു പോകുന്നതും ഈ വഴിയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story