Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകോർപറേഷൻ...

കോർപറേഷൻ ഭരണമുരടിപ്പിനെതിരെ എൽ.ഡി.എഫ് സത്യഗ്രഹം

text_fields
bookmark_border
കോർപറേഷൻ ഭരണമുരടിപ്പിനെതിരെ  എൽ.ഡി.എഫ് സത്യഗ്രഹം
cancel
camera_alt????? ??????????????? ??.??.??? ?????? ?????????? ??????? ??????? ??????? ????????? ???? ??.??.?? ????? ?????????? ??.??.?????? ???????? ??????????

കണ്ണൂർ: കോർപറേഷെൻറ വികസന മുരടിപ്പിനും ഭരണാധികാരികളുടെ നിയമവിരുദ്ധ നിലപാട ുകൾക്കുമെതിരെ പ്രതിപക്ഷ കൗൺസിലർമാരും എൽ.ഡി.എഫ് നേതാക്കളും കോർപറേഷൻ ഓഫിസ് പട ിക്കൽ സത്യഗ്രഹം നടത്തി. സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ സത്യഗ്രഹസമരം ഉദ്ഘാടനം ചെയ്തു.
എൽ.ഡി.എഫ് ഭരണകാലത്ത് തുടങ്ങി ഏതാണ്ട് പൂർത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് യു.ഡി.എഫ് അധികാരത്തിലേറിയപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ആരാെൻറ പിതൃത്വം ഏറ്റെടുക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് ഭരണസമിതിയുടേതെന്നും എം.വി. ജയരാജൻ പറഞ്ഞു.

പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ എൽ.ഡി.എഫ് കൗൺസിലർമാരെ ഒഴിവാക്കുന്ന മര്യാദകെട്ട നടപടികളിലൂടെ നാട്ടിലെ ജനങ്ങളെ തന്നെ വെല്ലുവിളിക്കുകയാണ് യു.ഡി.എഫ് ഭരണസമിതി. ഇതിന് നാട്ടുകാർ തന്നെ മറുപടി നൽകും. എൽ.ഡി.എഫ് കൗണ്‍സിലർമാരെ ഒഴിവാക്കി നടത്തുന്ന ഡ്യൂപ്ലിക്കേറ്റ് നാടമുറിക്ക് പകരം നാട്ടുകാർ ഒറിജിനൽ നാടമുറി നടത്തും. അങ്ങനെയൊരു ചരിത്രം നമ്മുടെ നാടിനുണ്ട്. അത് ആവർത്തിക്കപ്പെടും. നിയമംലംഘിച്ചുള്ള നിരവധി പ്രവൃത്തികളാണ് കോർപറേഷനകത്ത് നിലവില്‍ നടക്കുന്നത്. ഇത് പുറംലോകം അറിയുമെന്നായതോടെ ജീവനക്കാരുമായി ഭരണസമിതി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും എം.വി. ജയരാജൻ പറഞ്ഞു. എൻ. ഉഷ അധ്യക്ഷത വഹിച്ചു. പി. സന്തോഷ് കുമാർ, യു. ബാബു ഗോപിനാഥ്, കെ.കെ. രാജൻ, മഹമൂദ് പറക്കാട്ട്,എൻ. ചന്ദ്രൻ,ജമാൽ സിറ്റി എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story