ദിജിലിെൻറ മരണം കൊലപാതകം: പിതൃസഹോദരി പുത്രൻ അറസ്റ്റിൽ
text_fieldsഉരുവച്ചാൽ: മാലൂർ കരിവെള്ളൂർ പൃഥ്വിയിൽ പി. ദിജിലിെൻറ മരണം കൊലപാതകമാണെന്ന് പൊ ലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അറസ്റ്റിലായ പിതൃസഹോദരി പുത്രൻ ഷിനോജിനെ കൂത്ത ുപറമ്പ് കോടതി റിമാൻഡ് ചെയ്തു. ശനിയാഴ്ച രാത്രി ദിജിലിനെ വിളിച്ചുവരുത്തിയ ഷിനോജ് ഏറെനേരം സൗഹൃദ സംഭാഷണം നടത്തിയശേഷം 12 മണിയോടെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കൊണ്ടുപോയി കഴുത്തിൽ പ്ലാസ്റ്റിക് കയർ കുരുക്കി കൊലപ്പെടുത്തുകയായിരുന്നുെവന്ന് മാലൂർ എസ്.ഐ ടി.പി. രജീഷ് പറഞ്ഞു. തുടർന്ന് കിണറിെൻറ ബീമിൽ കയറിൽ കെട്ടിയിട്ടു. കൃത്യത്തിന് ശേഷം ഷിനോജ് അടുത്തുള്ള തോട്ടിൽനിന്ന് കുളിച്ച് വീട്ടിേലക്ക് പോയി. ഞായറാഴ്ച രാവിലെയാണ് ദിജിലിനെ വീടിനുസമീപം നിർമാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് ജനങ്ങൾ തടിച്ചുകൂടിയപ്പോൾ ഷിനോജ് സ്ഥലത്തുണ്ടായിരുന്നില്ല.
ഇത് നാട്ടുകാർ പൊലീസിെൻറ ശ്രദ്ധയിൽപെടുത്തി. ഇതോടെ അന്വേഷണം ഇയാളിൽ കേന്ദ്രീകരിക്കുകയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന ദിജിൽ മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. ഇപ്പോൾ വാഹനത്തിൽ പച്ചക്കറിക്കച്ചവടം നടത്തിവരുകയായിരുന്നു. ഇയാളുടെ ഭാര്യയുമായി ഷിനോജിന് ബന്ധമുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. എസ്.ഐമാരായ ശശീന്ദ്രൻ ആലക്കാട്ട്, പി.വിനോദ് കുമാർ, കെ.എം.മനോജ് കുമാർ, ഇ.കെ.രമേശൻ, എ.എസ്.ഐമാരായ ശിവദാസൻ, സജേഷ്, കെ.പി. ഷിബുലാൽ എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.