തളിപ്പറമ്പിൽ തെരുവുനായുടെ അക്രമം: 11 പേർക്ക് പരിക്ക്
text_fieldsതളിപ്പറമ്പ്: തളിപ്പറമ്പിൽ തെരുവുനായുടെ അക്രമത്തിൽ 11 പേർക്ക് പരിക്കേറ്റു. പരിക്കേ റ്റവരെ തളിപ്പറമ്പ് താലൂക്ക് ആശുപത്രി, ജില്ല ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശ ുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ പൂക്കോത്ത് തെരു സ്വദേശികളായ കാർത്യായനി (70), ഭാസ്കര പൊതുവാൾ (72), കീഴാറ്റൂരിലെ യശോദ നാരായണൻ (63), തളിപ്പറമ്പിലെ പ്രമോദ് (44), പൂക്കോത്ത് നടക്ക് സമീപത്തെ ഗൗരിക്കുട്ടി എന്നിവരെ പരിക്കുകളോടെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആറോളം പേർ കണ്ണൂർ ജില്ല ആശുപത്രിയിലും ചികിത്സ തേടി. വീടിെൻറ പിറകുവശത്തെ വരാന്തയിൽനിന്ന് കടിയേറ്റ കാർത്യായനിയെ പരിക്ക് ഗുരുതരമായതിനാൽ ജില്ല ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു.
പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സ്ഥലത്തു വെച്ചാണ് പ്രമോദിന് നായുടെ കടിയേറ്റത്. ക്ഷേത്രത്തിൽ അന്നദാനമൊരുക്കുന്നതിനിടയിലാണ് നായ് ആക്രമിച്ചത്. ക്ഷേത്രത്തിന് സമീപത്തെ വീട്ടുവളപ്പിൽവെച്ചാണ് യശോദ നാരായണന് കടിയേറ്റത്. പൂക്കോത്ത് തെരുവിലെ മാനേങ്കാവ്, കാന്തേരം, മുണ്ട്യ കാവ്, കുട്ടിക്കുന്ന്പറമ്പ് തുടങ്ങിയ പരിസരങ്ങളിലും ഭ്രാന്തൻനായെത്തി നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ക്ഷേത്രഭാരവാഹികൾ ഭ്രാന്തൻനായിറങ്ങിയ വിവരം നാട്ടുകാരെ അറിയിച്ചതിനാൽ, ജാഗ്രത പാലിച്ചതിനാൽ നാട്ടുകാർ അക്രമത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച പുലർച്ച തളിപ്പറമ്പ് നഗരസഭ ബസ്സ്റ്റാൻഡിൽവെച്ച് പൂക്കോത്ത് തെരുവിലിറങ്ങിയ ഭ്രാന്തൻനായ് അലഞ്ഞുനടക്കുന്ന മറ്റു നായ്ക്കളെ കടിച്ചതായും വിവരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.