Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:57 AM GMT Updated On
date_range 24 Jun 2017 8:57 AM GMTഅധ്യാപകർക്ക് ഐ.ടി പരിശീലനം; ഹയർസെക്കൻഡറി പഠനം താളംതെറ്റിയെന്ന്
text_fieldsbookmark_border
ചെറുവത്തൂർ: ഗുണപ്രദമല്ലാത്ത മൊഡ്യൂളുമായി ഹയർസെക്കൻഡറി അധ്യാപകർക്ക് നാല് ദിവസം ഐ.ടി പരിശീലനം നൽകിയതിലൂടെ കുട്ടികളുടെ പഠനം താളംതെറ്റിയെന്ന് ആക്ഷേപം. ഫണ്ട് ധൂർത്തടിക്കുന്നതിനായി നടത്തിയ പരിശീലനമാണിതെന്ന് എച്ച്.എസ്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ആരോപിച്ചു. പല വിഷയങ്ങളുെടയും ഐ.ടി പരിശീലനം വെവ്വേറെയാകണമെന്നിരിക്കെ എല്ലാവിഭാഗം അധ്യാപകെരയും ഒന്നിച്ചിരുത്തി നൽകിയ പരിശീലനം ഗുണപ്രദമായില്ലെന്നതാണ് ഇവരുടെ ആരോപണം. 22 മുതലാണ് സംസ്ഥാനത്തെ ഹയർസെക്കൻഡറി അധ്യാപകർക്ക് നാല് ദിവസത്തെ പരിശീലനം നൽകിയത്. പരിശീലന കാലയളവിൽതന്നെ സേ പരീക്ഷയുടെ മൂല്യനിർണയം നടത്തേണ്ട ചുമതലയും അധ്യാപകർക്ക് വന്നു. സംസ്ഥാന ഐ.ടി കോഓഡിനേറ്ററോട് പരിശീലനം ഗുണപ്രദമല്ലെന്ന് അറിയിച്ചിട്ടും അനുകൂല നടപടിയുണ്ടായില്ല. ഹയർസെക്കൻഡറിയെ ഡി.പി.ഐയുമായി ബന്ധിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ഈ പരിശീലനമെന്ന് സംശയിക്കുന്നതായും എച്ച്.എസ്.എസ്.ടി.എ സംസ്ഥാന പ്രസിഡൻറ് എം. രാധാകൃഷ്ണനും സെക്രട്ടറി ഡോ. സാബൂജി വർഗീസും അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story