Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 8:55 AM GMT Updated On
date_range 24 Jun 2017 8:55 AM GMTകൊട്ടിയൂർ മിച്ചഭൂമി കേസ്: 124 കുടുംബങ്ങളുടെ പട്ടയം സാധുവാണെന്ന് ലാൻഡ് ബോർഡ് ഉത്തരവ്
text_fieldsbookmark_border
കേളകം: കൊട്ടിയൂർ പഞ്ചായത്തിലെ മാടത്തിങ്കാവ്, പൊട്ടൻതോട് പ്രദേശത്തെ 124 കർഷകരുടെ ഭൂമികൾ മിച്ചഭൂമിയാണെന്ന് കണ്ടെത്തിയ മാനന്തവാടി ലാൻഡ് ബോർഡ് ഉത്തരവിന് തിരുത്ത്. പ്രദേശത്തെ 124 കർഷകരുടെ ഭൂമിയുടെ പട്ടയം സാധുവായതിനാൽ നികുതി സ്വീകരിക്കാനാണ് കഴിഞ്ഞദിവസം മാനന്തവാടി ലാൻഡ് ബോർഡ് തീരുമാനിച്ചത്. ഇതോടെ കഴിഞ്ഞ 15 വർഷമായി കർഷകർ നടത്തിയ നിയമപോരാട്ടങ്ങൾക്കും വ്യവഹാരങ്ങൾക്കും അവസാനമായി. ഒന്നരപ്പതിറ്റാണ്ട് മുമ്പാണ് കൊട്ടിയൂർ പൊട്ടൻ തോട്ടിൽ 250 ഏക്കർ ഭൂമി മിച്ചഭൂമിയാണെന്ന് മാനന്തവാടി ലാൻഡ് ബോർഡ് ഉത്തരവിട്ടത്. ഇതോടെ ഭൂമിയുടെ നികുതി സ്വീകരിക്കുന്നത് റവന്യൂവകുപ്പ് നിർത്തലാക്കിയത് പ്രക്ഷോഭപരമ്പരകൾക്കും കാരണമായി. ഇതോടൊപ്പം ആറളം അമ്പലക്കണ്ടിയിലെ കൃഷിഭൂമിയും മിച്ചഭൂമിയായി കെണ്ടത്തി ഉത്തരവിടുകയായിരുന്നു. ഇരുപ്രദേശങ്ങളിലും പ്രക്ഷോഭപരമ്പരകൾ ഉണ്ടായതിനെ തുടർന്ന് താൽക്കാലികമായി നികുതി സ്വീകരിക്കാൻ തീരുമാനിച്ചെങ്കിലും ശാശ്വത പരിഹാരമായില്ല. മുൻ സർക്കാറിെൻറ കാലത്ത് സണ്ണി ജോസഫ് എം.എൽ.എ പ്രശ്നം സർക്കാറിെൻറ ശ്രദ്ധയിൽപെടുത്തുകയും ഹൈകോടതിയിൽ കേസ് ഫയൽ ചെയ്യുകയും ഉണ്ടായി. തുടർന്ന് ഹൈകോടതിയും കർഷകർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. ഇതേത്തുടർന്നാണ് ആശങ്കയുടെ മുൾമുനയിലായിരുന കർഷകർക്ക് അനുകൂലമായി ലാൻഡ് ബോർഡ് തീരുമാനമുണ്ടായത്. നികുതി സ്വീകരിക്കുന്ന നടപടി ഉടൻ തുടങ്ങുന്നതോടെ കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story