Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 8:47 AM GMT Updated On
date_range 21 Jun 2017 8:47 AM GMTആറളം ഫാം സ്കൂൾ ഗ്രൗണ്ട് നിർമാണം നിർത്തിവെക്കണമെന്ന് ഫാം അധികൃതർ സ്ഥലത്തിെൻറ ഉടമസ്ഥാവകാശം ഫാമിനാണെന്ന് എം.ഡി
text_fieldsbookmark_border
കേളകം: ആറളം ഫാം സ്കൂൾ ഗ്രൗണ്ട് നിർമാണം നിർത്തിവെക്കണമെന്ന ആവശ്യവുമായി ഫാം അധികൃതർ രംഗത്ത്. ഗ്രൗണ്ട് നിർമിക്കുന്ന സ്ഥലത്തിെൻറ ഉടമസ്ഥാവകാശം ഉന്നയിച്ചാണ് ഫാം എം.ഡിയുടെ നേതൃത്വത്തിൽ നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ടത്. അതേസമയം, ആറളം ഫാമിങ് കോർപറേഷെൻറ ചെയർമാനായ കലക്ടറുടെ അനുമതിയോടെയാണ് നിർമാണം ആരംഭിച്ചതെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇരിട്ടി േബ്ലാക്ക് പഞ്ചായത്തിെൻറയും ആറളം ഗ്രാമപഞ്ചായത്തിെൻറയും സഹകരണത്തോടെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുലക്ഷത്തോളം രൂപ ചെലവിലാണ് നിർമാണം. കഴിഞ്ഞ ദിവസം ജില്ല പഞ്ചായത്ത് പ്രസിഡൻറാണ് ഗ്രൗണ്ടിെൻറ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്. ചടങ്ങിൽ കലക്ടറെ മുഖ്യാതിഥിയായും ക്ഷണിച്ചിരുന്നു. ഫാം സ്കൂളിെൻറ അധീനതയിലുള്ള മൂന്നര ഏക്കർ സ്ഥലത്താണ് ഷട്ടിൽ, വോളിബാൾ ഗ്രൗണ്ട് നിർമിക്കുന്നത്. ഫാം സ്കൂളിനോട് ചേർന്ന സ്ഥലമാണിത്. ഫാമിെൻറ പകുതി ഭാഗം ആദിവാസി പുനരധിവാസത്തിനായി മാറ്റിവെച്ചപ്പോൾ സ്കൂൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്കായി പ്രത്യേകമായി സ്ഥലം അനുവദിച്ചിരുന്നു. ഇതിെൻറ ഭാഗമായി അഞ്ച് ഏക്കർ സ്ഥലമാണ് സ്കൂളിനായി നീക്കിവെച്ചത്. റോഡിനിരുവശങ്ങളിലുമായിരുന്നു അനുവദിച്ച സ്ഥലം. ഇതിൽ ഒന്നര ഏക്കർ സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിനായി അനുവദിച്ച സ്ഥലത്തിെൻറ പ്ലാനും സ്കെച്ചും തങ്ങളുടെ കൈവശമുണ്ടെന്ന് സ്കൂൾ പ്രധാനാധ്യാപിക പറഞ്ഞു. ആദിവാസി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ സ്ഥലം ആദിവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കേണ്ടതെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ പറഞ്ഞു. കലക്ടറിൽനിന്നും പ്രത്യേകാനുമതി വാങ്ങിയാണ് നിർമാണം ആരംഭിച്ചതെന്നും ആറളം ഫാമിങ് കോർപറേഷൻ എതിർത്താലും നിർമാണ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും അവർ പറഞ്ഞു. ഫാമിെൻറ അവകാശവാദം അംഗീകരിക്കില്ലെന്നും പ്രശ്നം കലക്ടെറ അറിയിക്കുമെന്നും ആറളം പഞ്ചായത്ത് പ്രസിഡൻറ് ഷിജി നടുപ്പറമ്പിൽ പറഞ്ഞു. ഫാം അധികൃതരുടെ നടപടിക്കെതിരെ ആദിവാസി പുനരധിവാസ മിഷനും രംഗത്തെത്തി. ആദിവാസി കുട്ടികൾക്ക് കളിക്കാൻ സൗകര്യമില്ലാത്തതിനാൽ തൊഴിലുറപ്പ് പദ്ധതിയിൽ അതിനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ആദിവാസി പുനരധിവാസ മിഷൻ സൈറ്റ് മാനേജർ പി.പി. ഗിരീഷ് കുമാർ പറഞ്ഞു. ഇപ്പോൾ നിർമാണം നടക്കുന്ന സ്ഥലം സ്കൂൾ ഗ്രൗണ്ട് നിർമാണത്തിന് വിട്ടുനൽകിയതായി ഒരു രേഖയുമില്ലെന്ന് ഫാം എം.ഡി ടി.കെ. വിശ്വനാഥൻ നായർ പറഞ്ഞു. ഫാമിെൻറ അധീനതയിലുള്ള സ്ഥലത്തുതന്നെയാണ് നിർമാണം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൗണ്ട് വിവാദം അവകാശതർക്കമായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story