Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 8:39 AM GMT Updated On
date_range 19 Jun 2017 8:39 AM GMTപ്രാർഥനാഹാളിൽ റമദാൻ അതിഥിയായി രാമനുണ്ണി
text_fieldsbookmark_border
കണ്ണൂർ: കണ്ണൂർ യൂനിറ്റി സെൻററിൽ ളുഹ്ർ നമസ്കാരം കഴിഞ്ഞ് സുന്നത്ത് നമസ്കാരം പൂർത്തിയാകുന്നതുവരെ സാഹിത്യകാരൻ കെ.പി. രാമനുണ്ണി കാത്തിരുന്നു. വിശ്വാസികളാവെട്ട രാമനുണ്ണിയുടെ പ്രഭാഷണം പ്രതീക്ഷിച്ച് തങ്ങളുടെ പ്രാർഥനകൾ മുഴുമിച്ചശേഷം നമസ്കാര മുസല്ലയിൽനിന്ന് എഴുന്നേറ്റില്ല. 'പ്രാർഥനാഹാളിൽ ഹൈന്ദവനായ തന്നെ സ്വീകരിച്ച് കാത് കൂർപ്പിച്ചിരിക്കുന്ന നിങ്ങൾ ചരിത്രത്തിെൻറ ഭാഗമാണ്' എന്ന വിശേഷണത്തോടെ തുടങ്ങിയ രാമനുണ്ണിയുടെ ഒരു മണിക്കൂർ നീണ്ട പ്രഭാഷണം സാകൂതമാണ് വിശ്വാസികൾ കേട്ടിരുന്നത്. കണ്ണൂർ താവക്കരയിലെ യൂനിറ്റി സെൻററിലാണ് സൗഹാർദത്തിെൻറ പുതിയ മാതൃക സൃഷ്ടിച്ച് പ്രഭാഷണവേദി ഒരുക്കപ്പെട്ടത്. രാമനുണ്ണി റമദാൻ പ്രഭാഷണത്തിനെത്തുന്ന വിവരമറിഞ്ഞ് നാനാ ഭാഗങ്ങളിൽനിന്ന് ഒഴുകിയെത്തിയ സ്ത്രീകളുൾപ്പെടെയുള്ള വിശ്വാസികളാൽ യൂനിറ്റി സെൻറർ പള്ളി നിറഞ്ഞുകവിഞ്ഞിരുന്നു. മസ്ജിദിെൻറ ഖുതുബ മിമ്പറിന് മുന്നിലായിരുന്നു പ്രഭാഷണവേദി. മധ്യാഹ്നനമസ്കാരം കഴിഞ്ഞ ഉടനെ രാമനുണ്ണി പ്രാർഥനാഹാളിലേക്ക് പ്രവേശിച്ചു. ഒപ്പം റിട്ട. ഡെപ്യൂട്ടി ലേബർ കമീഷണർ പി.സി. വിജയരാജനുൾപ്പെടെയുള്ള സാംസ്കാരിക പ്രവർത്തകരും ഉണ്ടായിരുന്നു. ഇസ്ലാമിക പ്രബോധന പ്രവർത്തനത്തിെൻറ ആദ്യകാല അലെയാലികൾ ഉയർന്ന പൊന്നാനിയിൽ ജനിക്കുകയും തെൻറ കുട്ടിക്കാലത്ത് കാണപ്പെട്ട മുസ്ലിം ജീവിതം മനസ്സിൽ ചെലുത്തിയ സ്വാധീനവും വിവരിച്ചുകൊണ്ടുള്ള രാമനുണ്ണിയുടെ പ്രഭാഷണം അതീവ ശ്രദ്ധയോടെയാണ് വിശ്വാസികൾ ശ്രവിച്ചത്. നോമ്പുകാലത്തെ മര്യാദകളെ കുറിച്ച് എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന അമ്മ പഠിപ്പിച്ചിരുന്നു. നമ്മുടെ കൃഷ്ണനില്ലേ, അതുേപാലെ തന്നെയാണ് അയൽവാസി ഖയ്യൂമിെൻറ മുഹമ്മദ് നബിയും എന്നാണ് അമ്മ പഠിപ്പിച്ചുതന്നത്. മൂന്നരവയസ്സിൽ അച്ഛൻ നഷ്ടെപ്പട്ട തനിക്ക് പിതൃസ്ഥാനത്തുനിന്ന, ഖയ്യൂമിെൻറ പിതാവ് അബ്ദുല്ല ഹാജി എന്നും വല്ലാത്ത അനുഭൂതിയാണ് സമ്മാനിച്ചിരുന്നത്. എന്നാൽ, അബ്ദുല്ല ഹാജി, അനാഥബാലെൻറ മുന്നിൽവെച്ച് സ്വന്തം മകനെ ലാളിക്കരുെതന്ന പ്രവാചകശാസന അനുസരിക്കുകയായിരുന്നു എന്ന് വളർന്നപ്പോഴാണ് മനസ്സിലായത്. നബിയുടെ ചര്യയിൽനിന്ന് എത്രത്തോളം മാറി എന്നതിനനുസരിച്ചാണ് ലോകം മാറിക്കൊണ്ടിരിക്കുന്നത് -അദ്ദേഹം കൂട്ടിച്ചേർത്തു. വ്യത്യസ്തമായ ഇസ്ലാമികപ്രഭാഷണം എന്ന ആലോചനയിൽനിന്നാണ് കെ.പി. രാമനുണ്ണിയെ ക്ഷണിച്ചതെന്ന് ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് പറഞ്ഞു. രാമനുണ്ണിയുടെ ജീവിതാനുഭവത്തിൽ സ്വാധീനിച്ച നിഷ്കളങ്കനായ അയൽവാസിയായ വിശ്വാസിയാകാൻ ജീവിതംകൊണ്ട് നമുക്ക് കഴിയണമെന്ന് അദ്ദേഹം മുസ്ലിംകളെ ഒാർമിപ്പിച്ചു. പി.സി. വിജയരാജനും തെൻറ നോമ്പനുഭവങ്ങൾ വിവരിച്ചു. പടം: അടിക്കുറിപ്പ്: കണ്ണൂർ യൂനിറ്റി സെൻറർ മസ്ജിദിൽ കെ.പി. രാമനുണ്ണി റമദാൻ പ്രഭാഷണം നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story