Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jun 2017 8:35 AM GMT Updated On
date_range 17 Jun 2017 8:35 AM GMTകൊട്ടിയൂർ വനാതിർത്തികളിൽ ആനമതിൽ: നിവേദനം നൽകി
text_fieldsbookmark_border
കേളകം: കാട്ടാന ശല്യം രൂക്ഷമായ കൊട്ടിയൂർ വനാതിർത്തികളിൽ ആനമതിൽ നിർമിക്കണമെന്നാവശ്യപ്പെട്ട് വനം മന്ത്രി കെ. രാജുവിന് നിവേദനം നൽകി. കരിയംകാപ്പ് മുതൽ പാലുകാച്ചി, പന്ന്യാംമല വരെ എട്ടര കിലോമീറ്റർ വനാതിർത്തിയിൽ ആനമതിൽ നിർമാണം നടത്തണമെന്നാവശ്യപ്പെട്ട് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരൻ, ൈവസ് പ്രസിഡൻറ് റോയി നമ്പുടാകം, ശാന്തിഗിരി കാട്ടാന പ്രതിരോധ സമിതി ചെയർമാൻ സന്തോഷ് മണ്ണാർകുളം, കൺവീനർ ജോർജ് കുട്ടി കുപ്പക്കാട്ട്, പഞ്ചായത്തംഗം സിന്ധു മുഞ്ഞനാട്ട് എന്നിവരാണ് നിവേദനം നൽകിയത്. ജനങ്ങളുടെ സുരക്ഷ മുൻ നിർത്തി വനാതിർത്തികളിൽ ആനമതിൽ നിർമിക്കുന്നതിന് സർക്കാർ അടിയന്തര പരിഗണന നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story