Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jun 2017 8:53 AM GMT Updated On
date_range 14 Jun 2017 8:53 AM GMTകല്ലട്ക്കയില്‍ സംഘര്‍ഷം; രണ്ടുപേര്‍ക്ക് വെട്ടേറ്റു കടകള്‍ക്കും വാഹനങ്ങള്‍ക്കും പൊലീസിനും നേരെ കല്ലേറ്
text_fieldsbookmark_border
മംഗളൂരു: നിരോധനാജ്ഞ നിലനില്‍ക്കെ കല്ലട്ക്കയില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. ഹിന്ദു ജാഗരണവേദി ദക്ഷിണ കന്നട ജില്ല പ്രസിഡൻറ് രത്നാകര്‍ഷെട്ടി (38), അബുസ്വാലിഹിെൻറ മകന്‍ ഖലീല്‍ (25) എന്നിവരെ പരിക്കുകളോടെ തുെമ്പ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറേറ്റും ചിതറി ഓടിയും നിരവധിപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് അക്രമങ്ങളുടെ തുടക്കം. വാക്കേറ്റത്തെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഷെട്ടിക്കും ഖലീലിനും പരിക്കേറ്റത്. വിവരമറിഞ്ഞ് ഇരുവിഭാഗമാളുകള്‍ സംഘടിച്ചെത്തി കടകൾക്കും വാഹനങ്ങൾക്കും നേരെ കല്ലെറിഞ്ഞു. സംഘര്‍ഷം കാരണം ദേശീയപാതവഴിയുള്ള ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. പൊലീസിന് നേരെയും കല്ലേറുണ്ടായതായി പറയുന്നു. കഴിഞ്ഞമാസം 26ന് ജുമുഅ പ്രാര്‍ഥനകഴിഞ്ഞ് മടങ്ങുകയായിരുന്ന മുഹമ്മദ് ഹഷീറിനെ കാറിലെത്തിയ മൂന്നംഗസംഘം വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. അക്രമത്തില്‍ പ്രതിഷേധിച്ച് േമയ് 27ന് നടത്തിയ ഹർത്താലിെൻറ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 16വരെ നീട്ടിയിരുന്നു. ജില്ല പൊലീസ് സൂപ്രണ്ട് ഭുഷന്‍ ഗുലബ്രാവോ ബോറസും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. വന്‍ സന്നാഹങ്ങളോടെ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story