Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jun 2017 8:17 AM GMT Updated On
date_range 11 Jun 2017 8:17 AM GMTരണ്ടാം ശനിയും കോഴിക്കോട് ഹർത്താലും; കനത്തമഴയിലും തിരക്കിലുമലിഞ്ഞ് നഗരം
text_fieldsbookmark_border
കണ്ണൂർ: രണ്ടാം ശനിയാഴ്ചയും കോഴിക്കോട് ജില്ലയിലെ ഹർത്താലും ഒന്നിച്ചുവന്നപ്പോൾ കനത്തമഴയിലും തലശ്ശേരിയിലും കണ്ണൂരിലും അനുഭവപ്പെട്ടത് വൻ തിരക്ക്. റമദാൻ പകുതിപിന്നിട്ടതോടെ വസ്ത്രങ്ങളുൾപ്പെടെ പെരുന്നാളിനുള്ള ഒരുക്കങ്ങൾക്കായി മഴയെ വകവെക്കാതെ ആയിരങ്ങൾ നഗരങ്ങളിലെത്തുകയായിരുന്നു. റോഡുകളിൽ വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷെപ്പട്ടതോടെ പലയിടത്തും കുരുക്ക് മുറുകി. വസ്ത്രശാലകളിൽ തിരക്കുകാരണം ആളുകളെ നിയന്ത്രിക്കേണ്ട സ്ഥിതിയും വന്നു. കോഴിക്കോട് ജില്ലയിലെ തുടർച്ചയായ രണ്ടാം ദിവസത്തെ ഹർത്താലാണ് കണ്ണൂരിലേക്ക് ആളുകളൊഴുകാൻ കാരണം. ജോലിക്കും പഠനത്തിനുമായി കോഴിക്കോട് പോയിരുന്നവർ പെരുന്നാൾ ഒരുക്കങ്ങളുടെ ഭാഗമായി കണ്ണൂരിലും തലശ്ശേരിയിലുമെത്തുകയായിരുന്നു. ഇന്നുകൂടി തിരക്ക് അനുഭവപ്പെടുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story