Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightകശാപ്പ് നിയന്ത്രണം...

കശാപ്പ് നിയന്ത്രണം ഭരണപരാജയം മറച്ചുെവക്കാൻ –എം. റഹ്മത്തുല്ല

text_fields
bookmark_border
കണ്ണൂർ: മൂന്ന് വർഷത്തെ ഭരണപരാജയം മറച്ചുവെക്കാനാണ് കന്നുകാലി കശാപ്പ് നിയന്ത്രണത്തിലൂടെ ശ്രമിക്കുന്നതെന്ന് എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി എം. റഹ്മത്തുല്ല പറഞ്ഞു. കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ മീറ്റ് വർക്കേഴ്സ് യൂനിയെൻറ(എസ്.ടി.യു) നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നില്‍ സംഘടിപ്പിച്ച ധര്‍ണ ഉദ്ഘാടനം ചെയുകയായിരുന്നു അദ്ദേഹം. ഭരണംകൊണ്ട് സാധാരണക്കാര്‍ക്ക് ഓര്‍ക്കാനുള്ള ഒരു നല്ല കാര്യവും മോദി സര്‍ക്കാര്‍ നടപ്പാക്കിയില്ല. ഭരണഘടനയില്‍ വിശ്വാസമില്ലാത്തവരാണ് രാജ്യം ഭരിക്കുന്നത്. കശാപ്പ് നിയന്ത്രണം സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള കടന്നുകയറ്റമാണ്. തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കേന്ദ്രസര്‍ക്കാറിെൻറ നീക്കം രാജ്യത്തെ കര്‍ഷകരുള്‍പ്പെടെയുള്ള ജനവിഭാഗത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിടും. കേരളത്തില്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ മാംസവ്യാപാരവും മറ്റ് അനുബന്ധ തൊഴില്‍മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നയിക്കുന്നവരാണ്. ഇവരുടെ ജീവിതം ആശങ്കയിലാണ്. 1960ലെ നിയമത്തിെൻറ തണലിലാണ് കശാപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെങ്കില്‍ അത് തെറ്റാണ്. 1960ലെ നിയമത്തില്‍ ഒരിടത്തും കന്നുകാലികളെ മാംസത്തിനായി കശാപ്പ് ചെയ്യരുതെന്ന് പറഞ്ഞിട്ടില്ല. 1960ലെ നിയമം വന്നിട്ട് 57 വര്‍ഷം കഴിഞ്ഞു. അതിനുശേഷം നിരവധി സര്‍ക്കാറുകള്‍ മാറിമാറി ഭരിച്ചു. എന്നാല്‍, ആ സര്‍ക്കാറുകളൊന്നും നിയമത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇത്തരത്തിലുള്ള നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.ടി.യു സംസ്ഥാന ട്രഷറര്‍ എം.എ. കരീം അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല ട്രഷറര്‍ വി.പി. വമ്പൻ, അന്‍സാരി തില്ലങ്കേരി, നേതാക്കളായ ആലിക്കുഞ്ഞി പന്നിയൂർ, എ.പി. ബദറുദ്ദീൻ, വി.കെ.സി. മജീദ്, എ.എൽ. അഷ്‌റഫ്, റഷീദ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story