Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2017 8:17 AM GMT Updated On
date_range 8 Jun 2017 8:17 AM GMTഭക്തർക്കായി കൊട്ടിയൂരിെൻറ സ്വന്തം ഓടപ്പൂ
text_fieldsbookmark_border
കേളകം: കൊട്ടിയൂർ പെരുമാളെ തൊഴുത് തിരികെ മടങ്ങുമ്പോൾ കൈയിൽ ഒരു ഓടപ്പൂ ഇല്ലാത്തവർ അപൂർവമായിരിക്കും. ഇതാണ് കൊട്ടിയൂർ ഉത്സവത്തിലെ ഏറ്റവും വലിയ കൗതുകവും. ദർശനത്തിന് കൊട്ടിയൂരിൽ എത്താത്തവർക്ക് ഓടപ്പൂ സമ്മാനമായി നൽകുകയും ചെയ്യും. ഭൃഗുമുനിയുടെ വെളുത്ത താടിയെയാണ് ഓടപ്പൂ ഓർമിപ്പിക്കുന്നത്. ഓടപ്പൂവിെൻറ നിർമാണം ഏറെ അധ്വാനമുള്ള ജോലിയാണ്. ഓട വെള്ളത്തിലിട്ടശേഷം ഇടിച്ചുചതച്ച് വീണ്ടും വെള്ളത്തിലിട്ട് കറ കളയും. കറ കളയാത്തപക്ഷം പൂവിനു മഞ്ഞനിറം ഉണ്ടാകും. വീണ്ടും അത് പിഴിഞ്ഞെടുത്ത് പൂവിെൻറ രൂപത്തിലാക്കിയാണ് ഭക്തർക്ക് നൽകുന്നതിനായി സൂക്ഷിക്കുന്നത്. ഒരുകാലത്ത് പരക്കെയുണ്ടായിരുന്ന ഓടക്കാടുകൾ കൊട്ടിയൂരിൽനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. കൊട്ടിയൂർ ഭഗവാനെ ആദിവാസികൾ വിളിക്കുന്നതുതന്നെ ഓടക്കാടച്ഛൻ എന്നാണ്. ശിവഭൂതങ്ങളുടെ തലവൻ വീരഭദ്രനും സംഘവും യാഗം തകർക്കാൻ എത്തിയപ്പോൾ ഭൃഗുമുനിയുടെയും മറ്റ് മുനിമാരുടെയും താടിരോമങ്ങൾ പിഴുതെറിഞ്ഞതാണ് ഓടപ്പൂവായി മാറിയതെന്നു കരുതപ്പെടുന്നു. ലക്ഷോപലക്ഷം വരുന്ന ഭക്തർക്കായി വ്രതമെടുത്താണ് കൊട്ടിയൂർ ദേശവാസികൾ ഓടപ്പൂ നിർമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story