Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2017 8:47 AM GMT Updated On
date_range 19 July 2017 8:47 AM GMTകാട്ടാന ആക്രമണം: യുവതിയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു; ബുധനാഴ്ച മറയൂരിൽ ഹർത്താൽ Your Story text limit is Exceeded form 2000 Charecter OK
text_fieldsbookmark_border
കാട്ടാന ആക്രമണം: യുവതിയുടെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു; ബുധനാഴ്ച മറയൂരിൽ ഹർത്താൽ TDG3 മൃതദേഹവുമായി മൂന്നാർ–ഉദുമലൈ അന്തർസംസ്ഥാന പാത ഉപരോധിക്കുന്നു മറയൂർ: കാന്തല്ലൂർ പഞ്ചായത്തിലെ കുണ്ടകാട് അന്ധയുവതി കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുകയും മാതാവിന് ഗുരുതര പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ മൃതദേഹവുമായി മൂന്നാർ ഉദുമലൈ അന്തർസംസ്ഥാന പാത മണിക്കൂറുകൾ ഉപരോധിച്ചു. രാവിലെ ഒമ്പതിന് പയസ് നഗർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ച നാട്ടുകാർ തുടർന്ന് കോവിൽക്കടവ്കാന്തല്ലൂർ പാതയും ഉപരോധിച്ചു. ഉപരോധം സഹായഗിരി സെൻറ് മേരീസ് ഇടവക വികാരി ഫാ. ജോസഫ് പൗവത്തിൽ ഉദ്ഘാടനം ചെയ്തു. വി.ടി. സുരേഷ്, ശരവണദാസ്, പി.ജി. സോജൻ, ടി.ജി. അനൂപ്, എസ്. മാധവൻ തുടങ്ങിയവർ നേതൃത്വം നൽകി. പിന്നീട് മറയൂർ ടൗണിലെത്തിയ ജനകീയസമിതി പ്രവർത്തകർ കലക്ടർ സ്ഥലത്തെത്തണമെന്നും വന്യജീവികളിൽനിന്ന് ജീവനും കൃഷിക്കും സംരക്ഷണം നൽകാൻ ക്രിയാത്മക നടപടി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അന്തർസംസ്ഥാന പാത ഉപരോധിക്കുകയായിരുന്നു. അടിമാലി താലൂക്ക് ആശുപത്രിയിൽനിന്ന് പോസ്റ്റമോർട്ടത്തിന് ശേഷം കൊണ്ടുവന്ന മൃതദേഹം അന്തർസംസ്ഥാന പാതയിൽ ഇറക്കിവെച്ചായിരുന്നു തുടർന്നുള്ള പ്രതിഷേധം. സംഭവമറിഞ്ഞ് ഇടുക്കി കലക്ടറുടെ നിർദേശപ്രകാരം ദേവികുളം തഹസിൽദാർ ഷാജി സ്ഥലത്തെത്തി ചർച്ചനടത്താൻ ശ്രമിച്ചെങ്കിലും സമരക്കാർ കലക്ടർ എത്തണമെന്ന് ശഠിച്ചു. വീണ്ടും പൊലീസ് ഇടപെട്ട് ജനകീയസമിതി നേതാക്കളും തഹസിൽദാറുമായി ചർച്ചക്ക് വഴിയൊരുക്കി. ചർച്ചയിൽ ജനവാസകേന്ദ്രങ്ങളിൽ നിലയുറപ്പിച്ച കാട്ടാനകളെ ഉടൻ തുരത്താൻ വനം വകുപ്പിനെ ചുമതലപ്പെടുത്തി. ബുധനാഴ്ചമുതൽ റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഇവിടെ ക്യാമ്പ് ചെയ്യാനും ഒരാഴ്ചക്കുള്ളിൽ കാട്ടാനകളെ തുരത്താൻ പരിശീലനം നേടിയ കുങ്കിയാനയെ എത്തിക്കാനും തീരുമാനമായി. തുടർന്നാണ് ജനം മൃതദേഹവുമായി മടങ്ങിയത്. വന്യമൃഗ ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിൽ ബുധനാഴ്ച രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെ ഹർത്താൽ നടത്താൻ പിന്നീട് ജനകീയസമിതി തീരുമാനിച്ചു. ഉപരോധത്തിന് എം. ലക്ഷ്മണൻ, ഡി. കുമാർ, എ.എസ്. ശ്രീനിവാസൻ, ഫാ. ജോസഫ് പൗവത്തിൽ, വി. സിജിമോൻ, മുരുകയ്യ, വി.ടി. സുരേഷ്, തമ്പി എം. പോൾ, ആൻസി ആൻറണി, ടി.ജി. അനൂപ്, എസ്. മാധവൻ, എസ്. ചന്ദ്രൻ, അയ്യപ്പൻ, മുരുകൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story