Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:23 AM GMT Updated On
date_range 15 Aug 2017 8:23 AM GMTനാദാപുരം എം.ഇ.ടി കോളജ് റോഡിൽ സംഘർഷം ബോംബേറിൽ അഞ്ച് എം.എസ്.എഫ് പ്രവർത്തകർക്ക് പരിക്ക്; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
text_fieldsbookmark_border
നാദാപുരം എം.ഇ.ടി കോളജ് റോഡിൽ സംഘർഷം ബോംബേറിൽ അഞ്ച് എം.എസ്.എഫ് പ്രവർത്തകർക്ക് പരിക്ക്; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു നാദാപുരം: എം.ഇ.ടി ആർട്സ് ആൻഡ് സയൻസ് കോളജിൽ എം.എസ്.എഫിെൻറ വിജയാഹ്ലാദ പ്രകടനത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്ക്. രണ്ടുതവണയുണ്ടായ ആക്രമണസംഭവങ്ങളിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു. വിദ്യാർഥികൾക്ക് നേരെയുണ്ടായ സ്റ്റീൽ ബോംബ് ആക്രമണത്തിൽ സാരമായി പരിക്കേറ്റ ബി.കോം അവസാനവർഷ വിദ്യാർഥി മുട്ടുങ്ങൽ ചെട്ട്യാംകണ്ടി റാസിഖ് (19), കക്കംവള്ളി കരീച്ചേരി മുഹമ്മദ് (19), കൊട്ടീരം മയങ്ങിയിൽ സാലിഹ് (19), മംഗലാട് മുഹമ്മദ് അമീർ (19), ഇയ്യങ്കോട് കണിയാങ്കണ്ടി അൻഷാദ് (19) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അഞ്ചുപേർക്കും കാലിനാണ് പരിക്കേറ്റത്. എം.ഇ.ടി കോളജ് റോഡിലുണ്ടായ സംഘർഷത്തിൽ അക്രമികളെ തുരത്താൻ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. കോളജ് െതരഞ്ഞെടുപ്പിൽ വിജയം നേടിയ എം.എസ്.എഫ് പ്രവർത്തകർ വിക്ടറി ഡേ ആഘോഷത്തിെൻറ ഭാഗമായി കോളജിൽ പ്രകടനം നടത്തുകയായിരുന്നു. ഉച്ചക്ക് ഒരുമണിയോടെ പ്രകടനം കോളജിൽനിന്നും എം.ഇ.ടി റോഡിലേക്ക് നീങ്ങി. ഇതിനിടയിൽ പ്രകടനക്കാരും പ്രദേശത്തെ ചിലരും തമ്മിൽ വാക്തർക്കം ഉടലെടുത്തു. ഇതാണ് അക്രമത്തിലും തുടർന്ന് ബോംബേറിലും കലാശിച്ചത്. ഏറെ സമയം കോളജ് റോഡും പരിസരവും വാണിയൂർ റോഡും യുദ്ധക്കളമായി. നിരവധി വിദ്യാർഥികൾ അക്രമത്തിനിരയായി. വാണിയൂർ റോഡരികിൽ ഓത്തിയിൽ അമ്മദ്ഹാജിയുടെ വീടിനോടുചേർന്ന നമസ്കാര പള്ളിക്കടുത്ത് നിൽക്കുകയായിരുന്ന വിദ്യാർഥികൾക്കിടയിലാണ് ബോംബ് പതിച്ചത്. വീടിനോടുചേർന്ന റോഡിൽ നിർത്തിയിട്ട ബസിന് പിറകിൽനിന്നാണ് വിദ്യാർഥികൾക്ക് നേരെ ബോംബെറിഞ്ഞത്. ഉഗ്രസ്ഫോടന ശബ്ദംകേട്ട് എത്തിയ നാട്ടുകാരാണ് വിദ്യാർഥികളെ ആശുപത്രിയിൽ എത്തിച്ചത്. ഒരാൾ ബോംബ് എറിയുന്നത് കണ്ടതായി നാട്ടുകാർ പൊലീസിന് മൊഴിനൽകി. ആക്രമണത്തിൽ പരിക്കേറ്റ എം.ഇ.ടി കോളജിലെ ഡിഗ്രി വിദ്യാർഥികളായ നാദാപുരം മാണിക്കോത്ത് നിസാം (19), വാണിമേൽ വി.പി. ആഷിഖ് (20), കക്കംവള്ളി മിഥിൽരാജ് (20) എന്നിവരെ വടകര ആശുപത്രിയിലും വളയം മാമുണ്ടേരി ഷംനാസ് (19), കുമ്മങ്കോട് സി.പി. അജ്നാസ് (18), കുളങ്ങരത്ത് ഷാഹിദ് അഫ്രീദ് (19), തീക്കുനി സി.പി. മുഹമ്മദ് അസ്ലം (19), യു.യു.സിയായി വിജയിച്ച വാണിമേൽ നസ്മുസ്സാഖിബ് (19), വാണിമേൽ എ.കെ. അജ്മൽ (19), വാണിമേൽ എൻ.കെ. മുനവ്വർ (18), പെരിങ്ങത്തൂർ മുഹമ്മദ് ഫാരിസ് (18), മംഗലാട് കുളമുള്ളതിൽ നിയാസ് (19), കസ്തൂരിക്കുളം കരുവേരി റംഷിദ് (20), കുമ്മങ്കോട് എം.കെ. ആഷിഖ് (19), മംഗലാട്ട് ചെക്കിപ്പറമ്പത്ത് നബീൽ (20), കണ്ടോത്തുകുനി തയ്യിൽ റുഹൈസ് (18), വിലാതപുരം പാറോള്ളത്തിൽ റമീസ് (19), വാണിമേൽ പറമ്പത്ത് അജ്മൽ (18), നാദാപുരം നിസ്വാൻ (19) എന്നിവരെ നാദാപുരം ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘർഷത്തിനിടെ പരിക്കേറ്റ സി.പി.എം അനുഭാവികളായ എം.ഇ.ടി കോളജ് പരിസരത്തെ ചടേച്ചാംങ്കണ്ടി ബാലൻ (53), മലയിൽ വൈശാഖ് (22), തെക്കെ ഏരാംവീട്ടിൽ ദിനേശൻ (22) എന്നിവെര പരിക്കുകളോടെ വടകര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിസരത്തെ വീട്ടുകാരനായ ബാലനെ നാദാപുരം താലൂക്ക് ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടെ വിദ്യാർഥികൾ ചേർന്ന് മർദിച്ചു. ഇതോടെ ഇയാളെ വടകര ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇതിന് പിന്നാലെയാണ് കുമ്മങ്കോട് വാണിയൂർ റോഡിൽ ബോംബാക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നിൽ സി.പി.എംഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് എം.എസ്.എഫ് നേതാക്കൾ ആരോപിച്ചു. വിജയാഹ്ലാദ പ്രകടനത്തിനുനേരെ ഭരണത്തിെൻറ തണലിൽ സി.പി.എം ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്ന് ലീഗ് നേതാക്കൾ പറഞ്ഞു. കല്ലാച്ചിവാണിയൂർ റോഡിലുണ്ടായ ബോംബാക്രമണത്തിൽ സി.പി.എമ്മിന് ഒരു പങ്കുമില്ലെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി.പി.എം നാദാപുരം ഏരിയ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. റൂറൽ എസ്.പി എം.കെ. പുഷ്കരൻ, ഡിവൈ.എസ്.പി വി.കെ. രാജു, കുറ്റ്യാടി സി.ഐ എം. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story