Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 8:14 AM GMT Updated On
date_range 15 Aug 2017 8:14 AM GMTജനജീവിതത്തിന് ഭീഷണിയായി അനധികൃത ക്വാറി
text_fieldsbookmark_border
കേളകം: പൊയ്യമലയിൽ പ്രവർത്തിക്കുന്ന കൊട്ടിയൂർ സ്റ്റോൺ ക്രഷറിെൻറ സമീപ പ്രദേശങ്ങളിൽ മലയിടിച്ചിൽ സാധ്യതയേറി. ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ് അവഗണിച്ച് കാലങ്ങളായി പ്രവർത്തിക്കുന്ന ക്വാറി പൂർണമായി അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പരിസ്ഥിതി പ്രവർത്തകരും സമരം ശക്തമാക്കി. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ക്വാറിയുടെ ലൈസൻസ് പുതുക്കി നൽകാത്തതിനാൽ മാസങ്ങളായി പ്രവർത്തനം നിർത്തി വെച്ചിരുന്നു. എന്നാൽ, പ്രവർത്തനം ഏത് വിധേനയും ഓണത്തിന് ശേഷം പുനരാരംഭിക്കാനുള്ള തീവ്രശ്രമത്തിലാണ് ഉടമകൾ. ഇത് തടയുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ, ക്വാറിക്ക് ലൈസൻസ് പുതുക്കി നൽകുന്നതിൽ നിയമോപദേശം തേടിയ കേളകം ഗ്രാമപഞ്ചായത്ത് ഭരണ സമിതി ഇതിനിടെ ക്രഷറിന് ലൈസൻസ് നൽകാനുള്ള നീക്കം നടത്തിയതും പ്രതിഷേധത്തിനിടയാക്കി. ക്വാറിക്കെതിരെ കേളകം പഞ്ചായത്തിലെ നാല് ഭരണ സമിതി അംഗങ്ങളും രംഗത്തെത്തിയതോടെയാണ് പ്രതിഷേധം ശക്തമായത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് മഴക്കുഴികൾ പോലും നിർമിക്കാൻ പാടിെല്ലന്നാണ് ദുരന്തനിവാരണ സമിതിയുടെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ള പ്രദേശത്ത് ഉഗ്രശേഷിയിള്ള ക്വാറി പ്രവർത്തിച്ചിരുന്നത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്. ക്വാറി പ്രവർത്തിക്കുന്ന പ്രദേശത്ത് കനത്ത വെള്ളച്ചാട്ടവും മണ്ണിടിച്ചിലും തുടരുന്നത് സമീപ നാളുകളിൽ ദുരന്തസാധ്യതയുള്ളതായി പരിസ്ഥിതി സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്വാറിക്കെതിരെ നാട്ടുകാർ കലക്ടർ, ജിയോളജി വകുപ്പ്, കേളകം ഗ്രാമ പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. ക്വാറിയുടെ പ്രവർത്തനം മൂലം പ്രകമ്പനം മൂലം വെണ്ടേക്കും ചാൽ, മേമല, അടക്കാത്തോട് പ്രദേശങ്ങളിലെ ജനജീവിതത്തിന് ഭീഷണിയാണ്. ക്വാറി പ്രവർത്തിക്കുന്ന മലയുടെ എതിർഭാഗത്തെ വീടുകൾക്ക് വിള്ളലുകൾ വീഴുകയും പ്രദേശത്ത് സ്ഫോടന സമയത്ത് കുലുക്കം അനുഭവപ്പെടുകയും കുടിവെള്ള സ്രോതസ്സുകൾ വരളുകയും ചെയ്യുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. ക്വാറി പ്രവർത്തിക്കുന്ന മലയുടെ എതിർഭാഗത്തെ കൃഷിയിടങ്ങളിലുള്ള പാറകൾക്ക് വിള്ളലുകൾ വീണതിനാൽ താഴ്വാരത്തേക്ക് പതിക്കാനും സാധ്യതയുള്ളതായി നാട്ടുകാർ പറയുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ക്വാറി പൂർണമായും അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ക്വാറി പ്രവർത്തിക്കുന്ന മലയുടെ എതിർഭാഗമായ വെണ്ടേക്കുംചാലിൽ വർഷങ്ങൾക്ക് മുമ്പുണ്ടായ ശക്തമായ ഉരുൾ പൊട്ടലിൽ കോൺക്രീറ്റ് കെട്ടിടം തകരുകയും ഏക്കർ കണക്കിന് കൃഷിയിടങ്ങൾ നശിക്കുകയും ചെയ്തിരുന്നു. പ്രദേശവാസികളുടെ രക്ഷക്കായി അടയന്തര നടപടിയുണ്ടായിെല്ലങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താനാണ് പ്രദേശവാസികളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story