Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2017 9:20 AM GMT Updated On
date_range 6 Aug 2017 9:20 AM GMTഇരിട്ടി താലൂക്ക് സഭ: ആറളം ഫാമിലെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കണം
text_fieldsbookmark_border
ഇരിട്ടി: ആറളം ഫാമിലെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സണ്ണി േജാസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ഇരിട്ടി താലൂക്ക് സഭായോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ടു മാസമായി ഫാമിലെ തൊഴിലാളികൾക്കും ജീവനക്കാർക്കും ശമ്പളം ലഭിക്കുന്നില്ലെന്നും മേഖലയിലെ ജനപ്രതിനിധികളെ കൂടി ഉൾപ്പെടുത്തി ഫാമിെൻറ സ്ഥിതിഗതികളെ കുറിച്ച് ചർച്ചചെയ്യാൻ വിപുലമായ യോഗം വിളിക്കണമെന്നും വീണ്ടും തൊഴിലാളികളെ സമരത്തിലേക്ക് തള്ളിവിടുന്ന സാഹചര്യമുണ്ടാകരുതെന്നും ആവശ്യപ്പെട്ട് ആറളം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. വേലായുധനാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. ഫാമിെൻറ പ്രതിസന്ധി വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് എം.എൽ.എ പറഞ്ഞു. താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ റേഷൻ ഷോപ്പുകളിൽ നിശ്ചിത സാധനങ്ങൾ ലഭിക്കുന്നില്ലെന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കണമെന്നും ജനതാദൾ-എസ് പ്രതിനിധി കെ.പി. രമേശൻ ആവശ്യപ്പെട്ടു. പുതിയ റേഷൻ കാർഡുകളെ സംബന്ധിച്ച് നിരവധി പരാതികളും യോഗത്തിൽ ഉയർന്നു. റേഷൻകാർഡ് പരാതികൾ താലൂക്ക്തലത്തിൽ മാത്രം പരിഹരിക്കാൻ കഴിയുന്നതല്ലെന്നും സംസ്ഥാനതലത്തിൽ മാർക്കിടലിെൻറ കാര്യത്തിൽ മാറ്റംവരണമെന്നും സപ്ലൈ ഓഫിസർ വൈ. നൗഷാദ് പറഞ്ഞു. റേഷൻ േഷാപ്പുകളിലെ പരിശോധനക്ക് ഉദ്യോഗസ്ഥരുടെ കുറവ് പ്രശ്നമാകുന്നതായും നാലു റേഷനിങ് ഇൻസ്പെക്ടർമാർ വേണ്ടിടത്ത് രണ്ടുപേർ മാത്രേമ ഇപ്പോഴുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇരിട്ടി പുതിയ സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷനിലെ മലിനജലം നഗരത്തിലെ ഡ്രെയ്നേജുകളിലൂടെ ഒഴുകി ദുർഗന്ധം പരത്തുന്നത് വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയാസമുണ്ടാക്കുന്നതായി സി.പി.ഐ പ്രതിനിധി ബാബുരാജ് പായം പറഞ്ഞു. കാലവർഷത്തിൽ നാശംനേരിട്ട 202 പേരുടെ അപേക്ഷകൾ ഇതിനകം ലഭിച്ചതായും 85 അപേക്ഷകളിൽ തീർപ്പുകൽപിച്ചതായും ബാക്കിയുള്ളവ വിേല്ലജ്തല പരിശോധനക്ക് വിധേയമായി നൽകുമെന്നും അഞ്ചുലക്ഷം രൂപ ഇതിനായി അനുവദിച്ചിട്ടുണ്ടെന്നും താലൂക്ക് തഹസിൽദാർ കെ.കെ. ദിവാകരൻ പറഞ്ഞു. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. റോസമ്മ, കണിച്ചാർ പഞ്ചായത്ത് പ്രസിഡൻറ് സെലിൻ മാണി, മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രീത, വി.വി. ചന്ദ്രൻ, കെ. മുഹമ്മദലി എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story