Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2019 11:32 PM GMT Updated On
date_range 9 Jan 2019 11:32 PM GMTഇ-ലേലത്തിനൊരുങ്ങി മറയൂര്‍ ചന്ദനവും തൈലവും
text_fieldsbookmark_border
മറയൂര്‍: മറയൂര്‍ ചന്ദനവും ചന്ദനത്തൈലവും ഇ-ലേലത്തിന് ഒരുങ്ങി. ചന്ദന ഇ-ലേലം 10, 14 തീയതികളിലും ചന്ദനത്തൈല ഇ-ലേലം 11നും നടക്കും. രണ്ടു ദിവസങ്ങളിലായി നാല് ഘട്ടങ്ങളില്‍ നടക്കുന്ന ചന്ദന ഇ-ലേലത്തില്‍ 72 ടണ്‍ ചന്ദനമാണ് മറയൂര്‍ ചന്ദന ഗോഡൗണില്‍ ഒരുക്കിയിരിക്കുന്നത്. ചുമതല കൊല്‍ക്കത്ത ആസ്ഥാനമായ എം.എസ്.ടി.സി കമ്പനിക്കാണ്. ക്ഷേത്രങ്ങളിലേക്ക് കൂടുതലായി ആവശ്യപ്പെടുന്ന ബഗ്‌ദാദ് ചന്ദനവും ലേലത്തിലുണ്ട്. കഴിഞ്ഞ ലേലത്തില്‍ 35.22 ടണ്‍ വിറ്റതില്‍ 36 കോടിയായിരുന്നു വരുമാനം ലഭിച്ചത്. മുമ്പുള്ള വിലയെക്കാളും 10 ശതമാനം അധിക വിലയാണ് നിലവില്‍ നിശ്ചയിച്ചിരിക്കുന്നത്. 11ന് ഇ-ലേലത്തിന് 35 കിലോ ചന്ദനത്തൈലമാണുള്ളത്. ഒരുകിലോ ചനന്ദെത്തെലത്തിന് 3.50 ലക്ഷം രൂപ വിലയും നികുതിയും ഉള്‍പ്പെടും. മുന്‍കാലങ്ങളില്‍ മറയൂര്‍ സര്‍ക്കാര്‍ ചന്ദന ഡിപ്പോയില്‍ നടത്തുന്ന പൊതുലേലത്തില്‍ കമ്പനി പ്രതിനിധികള്‍ നേരിെട്ടത്തി പങ്കെടുത്തിരുന്നു. എന്നാല്‍, നാലു വര്‍ഷമായി ഇ-ലേലമാക്കിയതിനെ തുടര്‍ന്ന് രജിസ്റ്റർ ചെയ്ത് ഇന്ത്യയില്‍ എവിടെയിരുന്നും പങ്കെടുക്കാം. ഇതോടെ കൂടുതല്‍ കമ്പനികള്‍ക്ക് ലേലത്തില്‍ പങ്കെടുക്കാനും കൂടുതല്‍ വിറ്റഴിക്കാനും അധികവില ലഭിക്കാനും സാധിച്ചതിനാലാണ് ചന്ദനത്തൈലവും ഇ-ലേലത്തിലൂടെ വിറ്റഴിക്കാൻ തീരുമാനമെടുത്തത്. കഴിഞ്ഞ രണ്ടുതവണ ലേലത്തില്‍ വിറ്റഴിച്ച ചന്ദനെത്തെലത്തിന് മികച്ച വിലയാണ് ലഭിച്ചത്. ഇത്തവണ ലേലത്തില്‍ വെക്കുന്ന ചന്ദനത്തൈലത്തിന് 30 ശതമാനം വില കൂട്ടിയാണ് നിശ്ചയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story