Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതേക്കടിയിലെ...

തേക്കടിയിലെ ലഘുഭക്ഷണശാല: മന്ത്രി ഇടപെട്ടിട്ടും പൂർത്തിയാക്കാനായില്ല

text_fields
bookmark_border
കുമളി: വനം മന്ത്രിക്ക് മുന്നിൽ എം.എൽ.എ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല. തേക്കടി ലഘുഭക്ഷണശാലയുടെ നിർമാണം നിലച ്ചു. വനംവകുപ്പിനു വേണ്ടി സംസ്ഥാന ഹൗസിങ് ബോർഡ് ഏറ്റെടുത്ത് നടത്തിയിരുന്ന ലഘുഭക്ഷണശാല കെട്ടിടത്തി​െൻറ നിർമാണമാണ് മന്ത്രി പോയതിനുപിന്നാലെ നിലച്ചത്. തമിഴ്നാടി​െൻറ തടസ്സവാദങ്ങൾക്കുശേഷം ഏറെ വൈകിയാണ് നിർമാണം പുനരാരംഭിക്കാനായത്. ആധുനിക ഭക്ഷണശാല, വനം-വന്യജീവി സംരക്ഷണ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ ആംഫി തിയറ്റർ, ശൗചാലയങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് കഫറ്റീരിയ കോംപ്ലക്സ്. ഒന്നരക്കോടിയിലധികം െചലവിൽ ഇരുനില ബോട്ടി​െൻറ മാതൃകയിലാണ് നിർമാണം. വനംവകുപ്പി​െൻറ മിക്ക നിർമാണങ്ങളും ഇഴയുകയാണെന്നും വേഗത്തിലാക്കാൻ ഇടപെടണമെന്നും അടുത്തിടെ തേക്കടിയിൽ നടന്ന യോഗത്തിൽ വനംമന്ത്രിക്ക് മുന്നിൽ ഇ.എസ്. ബിജിമോൾ എം.എൽ.എ ആവശ്യപ്പെട്ടിരുന്നു. നിർമാണം വേഗത്തിലാക്കുമെന്ന് മന്ത്രി പറഞ്ഞതിനുപിന്നാലെയാണ് നിലച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story