Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാലിന്യപ്രശ്നം: ...

മാലിന്യപ്രശ്നം: മച്ചിപ്ലാവിലെ ഫ്ലാറ്റിൽനിന്ന് കുടുംബങ്ങൾ പടിയിറങ്ങുന്നു

text_fields
bookmark_border
മാലിന്യപ്രശ്നം:  മച്ചിപ്ലാവിലെ ഫ്ലാറ്റിൽനിന്ന്  കുടുംബങ്ങൾ പടിയിറങ്ങുന്നു
cancel
camera_alt????????? ??????? ???????????????????

അടിമാലി: ഭവനരഹിതർക്കായി അടിമാലി പഞ്ചായത്ത് നൽകിയ മച്ചിപ്ലാവിലെ ഫ്ലാറ്റ് സമുച് ചയത്തിൽനിന്ന് അഞ്ച് കുടുംബങ്ങൾ കൂടി പടിയിറങ്ങി. ഇതോടെ ഫ്ലാറ്റ് ഉപേക്ഷിച്ച കുടുംബങ ്ങളുടെ എണ്ണം ഒമ്പതായി. മലിനജലം പൊട്ടിയൊലിച്ച് ഫ്ലാറ്റ് ദുർഗന്ധപൂരിതമായി. ഇതോടെ ഇവിടെ വാസയോഗ്യമല്ലാതായതാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണം. ഫ്ലാറ്റിെൻറ താഴെ നിലയിൽ താമസിക്കുന്നവർക്കാണ് ഏറ്റവും ദുരിതം. ഇവരുടെ മുറിയുടെ സമീപത്താണ് മാലിന്യ ടാങ്കും കക്കൂസ് ടാങ്കുകളും സ്ഥാപിച്ചിരിക്കുന്നത്. മലിനജല ടാങ്ക് നിറഞ്ഞുകവിഞ്ഞ് മുറ്റത്തേക്കും മുറികളിലേക്കും കയറുന്നതായാണ് താഴേനിലയിൽ താമസിക്കുന്ന എട്ട് കുടുംബക്കാർ ആരോപിക്കുന്നത്. ദുർഗന്ധം പരന്നതോടെ ആളുകൾക്ക് തലവേദനയും ഛർദിയും പതിവായതായി പറയുന്നു. പഞ്ചായത്ത് അധികൃതരെ അറിയിച്ച് രണ്ടാഴ്ചയോളമായിട്ടും പ്രശ്നത്തിന് പരിഹാരം ഉണ്ടായില്ല.

ഇതേതുടർന്നാണ് അഞ്ച് കുടുംബങ്ങൾ ഒഴിഞ്ഞുപോയത്. അടുത്തിടെ നാല് കുടുംബങ്ങൾകൂടി ഇവിടെനിന്ന് പോയിരുന്നു. ഇതിനിടെ മഞ്ഞനിറം കലർന്ന കുടിവെള്ളവും ആരോഗ്യപ്രശ്നമുണ്ടാക്കുന്നതായി താമസക്കാർ പറയുന്നു. ഒരുവർഷം മുമ്പാണ് ഫ്ലാറ്റ് ഉദ്ഘാടനം ചെയ്തത്. തൊഴില്‍ വകുപ്പിന് കീഴിലെ സംസ്ഥാന ഭവനം ഫൗണ്ടേഷനാണ് ഫ്ലാറ്റ് നിർമിച്ചത്. ആറുനില കെട്ടിടത്തില്‍ 217 ഫ്ലാറ്റുകളുണ്ട്. കിടപ്പുമുറി, അടുക്കള, ഹാള്‍ ഉള്‍പ്പെടെ 400 ചതുരശ്ര വിസ്തീര്‍ണമാണ് ഓരോ ഫ്ലാറ്റിനുമുള്ളത്. 17 കോടി മുടക്കി ഒന്നര ഏക്കർ സ്ഥലത്താണ് ഇതിെൻറ നിർമാണം. മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് 20 ലക്ഷം രൂപ ചെലവില്‍ നിർമിച്ച പ്ലാൻറാണ് ഇപ്പോൾ ഗുണഭോക്താക്കൾക്ക് ദുരിതമായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story