Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപൂപ്പാറ...

പൂപ്പാറ ചൂണ്ടലില്‍ വീണ്ടും കാട്ടാന അക്രമണം; രണ്ട് വീടുകള്‍ തകര്‍ത്തു

text_fields
bookmark_border
പൂപ്പാറ ചൂണ്ടലില്‍ വീണ്ടും കാട്ടാന  അക്രമണം; രണ്ട് വീടുകള്‍ തകര്‍ത്തു
cancel
camera_alt??????? ??????????????? ????????? ???????????????? ????

രാജാക്കാട്: കാട്ടാന ശല്യത്തില്‍ ഉറക്കം നഷ്ടപ്പെട്ട് ഇടുക്കി പൂപ്പാറ ചൂണ്ടല്‍ നിവാസ ികള്‍. കഴിഞ്ഞദിവസം രാത്രിയിലെത്തിയ അരിക്കൊമ്പന്‍ രണ്ട് വീടുകള്‍ അടിച്ചു തകര്‍ത്തു. വീടിനുള്ളില്‍ ഉറങ്ങിക്കിടന്നവര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്. കാട്ടാനശല്യം നിത്യസംഭവമായിട്ടും അധികൃതര്‍ കണ്ടഭാവം നടിക്കുന്നില്ലെന്ന് ആക്ഷേപം. കാടിറങ്ങുന്ന കരിവീരന്മാര്‍ ചൂണ്ടല്‍ മേഖലയില്‍ നാശംവിതക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ശനിയാഴ്ച രാത്രി 12 മണിയോടെ മതികെട്ടാന്‍ചോലയില്‍നിന്ന് എത്തിയ അരിക്കൊമ്പനെന്ന ആന വ്യാപാകനാശമാണ് വിതച്ചത്.

രണ്ടുവീടുകള്‍ തകര്‍ത്തു. വേല്‍മയില്‍, ആരോഗ്യസ്വാമി എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. വേല്‍മയിലിെൻറ വീട്ടുമുറ്റെത്തത്തി മുന്‍വശം ഇടിച്ചുനിരത്തി. വേല്‍മയിലും ഭാര്യയും ഇവിടെയില്ലായിരുന്നു. ഇതിനുശേഷം ആരോഗ്യസ്വാമിയുടെ വീടിന് മുന്നിലെത്തി ശബ്ദം കേട്ടുണര്‍ന്ന ആരോഗ്യസ്വാമിയും ഭാര്യ മുരുകമ്മാളും പുറത്തിറങ്ങുന്നതിനുമുമ്പ് കാട്ടാന വീട് ഇടിച്ചിടുകയായിരുന്നു. തലനാരിഴക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. മണിക്കൂറുകള്‍ പ്രദേശത്ത് തമ്പടിച്ച അരിക്കൊമ്പനെ പാട്ടകൊട്ടിയും ബഹളംെവച്ചും ഞായറാഴ്ച വെളുപ്പിന് നാലോടെയാണ് തുരത്തിയത്. അടിക്കടിയുണ്ടാകുന്ന കാട്ടാന അക്രമണത്തിന്‍ അടിയന്തര പരിഹാരം കാണമെന്ന ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story