മോഷ്ടാക്കൾ വിലസുന്നു; ജാഗ്രതൈ
text_fieldsതൊടുപുഴ: െതാടുപുഴയും സമീപ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് മോഷണവും പിടിച്ചു പറി യും വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി പൊലീസ്. കഴിഞ്ഞ രണ്ടു മാസത്തിന ിടെ 23 മോഷണങ്ങളാണ് ജില്ലയിലുണ്ടായത്. അടുത്ത നാളുകളിൽ നടന്ന തുടർച്ചയായ മോഷണങ്ങളാണ് ജനത്തെ ആശങ്കയിലാഴ്ത്തുന്നത്. വീട്ടുകാർ പള്ളിപ്പെരുന്നാളിനും മറ്റും പോയ തക്കം നോക്കിയാണ് തൊടുപുഴ കേന്ദ്രീകരിച്ച് മൂന്ന് വീടുകൾ കുത്തിത്തുറന്ന് അടുത്തിടെ പണവും സ്വർണവും അപഹരിച്ചത്. കഴിഞ്ഞ ദിവസം റോഡരികിൽ നിന്ന വീട്ടമ്മയുടെ സ്വർണമാല വഴി ചോദിക്കാനെന്ന വ്യാജേന എത്തി മോഷ്ടാക്കൾ കവർന്നു. പടിഞ്ഞാറെ കോടിക്കുളത്ത് തിരുനാൾ ദിനത്തിൽ വീട്ടുകാർ പള്ളിയിൽ പോയ തക്കം നോക്കി വീട് കുത്തിത്തുറന്ന് ഒൻപതര പവൻ സ്വർണവും 27,000 രൂപയുമാണ് മോഷ്ടാവ് അപഹരിച്ചത്. വാഴക്കാല മാറാട്ടിൽ റെജി ജോണിെൻറ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ 12ന് വൈകീട്ട് മുട്ടത്ത് വീടിെൻറ പിൻവാതിൽ കുത്തിപ്പൊളിച്ച് 26,500 രൂപയും 4 പവെൻറ സ്വർണവും മോഷ്ടാക്കൾ അപഹരിച്ചു.
വീട്ടുകാർ ബന്ധുവീട്ടിൽ പോയി രാത്രി പത്തരയോടെ തിരികെ വന്നപ്പോഴാണ് മോഷണവിവരം അറിയുന്നത്. വീട്ടുകാർ പള്ളിപ്പെരുന്നാളിന് പോയ തക്കം നോക്കി വീടിെൻറ മുൻവാതിലിെൻറ പാളി കുത്തിത്തുറന്ന് കരിങ്കുന്നം പ്ലാേൻറഷൻ മുഞ്ഞനാട്ട് ജോഷിയുടെ വീട്ടിൽനിന്ന് 16 പവനോളം സ്വർണവും 12,000 രൂപയുമാണ് അപഹരിച്ചത്. ബൈക്കിൽ എത്തിയ രണ്ടംഗ സംഘം വിലാസം ചോദിച്ചെത്തി വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചു കടന്നത് കഴിഞ്ഞ ദിവസമാണ്. രണ്ട് മാസം മുമ്പാണ് അരിക്കുഴയിൽ സ്കൂട്ടറിൽ എത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് കടന്നത്. ഈ കേസിലെ 2 പ്രതികളെ രണ്ടാഴ്ച മുമ്പാണ് പൊലീസ് പിടികൂടിയത്. അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനെ സഹായിക്കാനെന്ന വ്യാജേന എത്തിയ മോഷ്ടാവ് സ്കൂട്ടർ െവച്ചിട്ട് ബൈക്കുമായി കടന്ന സംഭവവും അടുത്തിടെയുണ്ടായി. വിരലിലെണ്ണാവുന്ന സംഭവങ്ങളിൽ മാത്രമാണ് പൊലീസിന് പ്രതികളെ പിടിക്കാനായത്. വീടുകൾ കേന്ദ്രീകരിച്ച് നടന്ന മോഷണത്തിൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണെന്ന് വീട് പൂട്ടി പോകുന്നവർ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.