മെഡിക്കൽ കോളജ് നിർമാണം തീരും; ഫണ്ട് കിട്ടിയാൽ!
text_fieldsചെറുതോണി: മെഡിക്കൽ കോളജ് നിർമാണത്തിലുള്ള കെട്ടിടങ്ങളുടെ പൂർത്തീകരണത്തിന് ത ടസ്സം ഫണ്ട് ലഭിക്കാത്തതാണെന്ന് കിറ്റ്കോ അധികൃതർ. ആശുപത്രി ബ്ലോക്കിെൻറ 30 കോടിയുടെ ന ിർമാണം പൂർത്തീകരിച്ചിട്ടും 20 കോടി മാത്രമെ കിട്ടിയിട്ടുള്ളൂ. അക്കാദമിക് ബ്ലോക്ക് പൂ ർത്തീകരിച്ച് ഒരുവർഷം കഴിഞ്ഞിട്ടും അഞ്ചുകോടി ഇനിയും കിട്ടാനുണ്ട്. ഫണ്ട് ലഭിച്ചാൽ ഈ വർഷംതന്നെ ഇടുക്കി മെഡിക്കൽ കോളജ് കെട്ടിടങ്ങളുടെ നിർമാണം തീരും. 2016 ആഗസ്റ്റിലാണ് പുതിയ കെട്ടിടങ്ങളുടെ നിർമാണപ്രവർത്തനം ആരംഭിച്ചത്. അക്കാദമിക് ബ്ലോക്ക്, ഒ.പി ബ്ലോക്ക്, ഐ.പി ബ്ലോക്ക്, ഹോസ്റ്റൽ ബ്ലോക്ക്, ജീവനക്കാരുടെയും ഡോക്ടർമാരുടെയും ക്വാർട്ടേഴ്സ് കെട്ടിടങ്ങളാണ് പുതുതായി നിർമിക്കുന്നത്.
ഇതിൽ പത്തര കോടി രൂപയുടെ അക്കാദമിക് ബ്ലോക്കിെൻറ നിർമാണം 98 ശതമാനം പൂർത്തീകരിച്ചു. ക്ലിനിക്കൽ സൗകര്യത്തിന് നിർമിക്കുന്ന 30 കോടി രൂപയുടെ ഒ.പി ബ്ലോക്കിെൻറ നിർമാണം 95 ശതമാനവും 30 കോടിയുടെ ഐ.പി ബ്ലോക്കിെൻറ നിർമാണം 35 ശതമാനത്തിലും എത്തി. 74 കോടി മുടക്കി പണിയുന്ന ഹോസ്റ്റൽ ബ്ലോക്ക്, ജീവനക്കാരുടെ ക്വാർട്ടേഴ്സ് എന്നിവയുടെ നിർമാണം 20 ശതമാനം മാത്രമെ ആയിട്ടുള്ളൂ. നിർമാണം പൂർത്തിയാക്കുന്നതിന് 10 മാസംകൂടി കാലാവധിയുണ്ട്. മെഡിക്കൽ കോളജിന് അംഗീകാരം നൽകുന്നതിനുമുന്നോടിയായി ഇന്ത്യൻ മെഡിക്കൽ കൗൺസിൽ സംഘം അവസാനമായി പരിശോധനക്ക് എത്തിയത് 2019 നവംബറിലാണ്. പരിശോധനയിൽ വേഗത്തിൽ നടപ്പാക്കേണ്ട നിർദേശങ്ങൾ അടങ്ങിയ റിപ്പോർട്ട് കോളജ് അധികൃതർക്ക് നൽകിയിരുന്നു. ആശുപത്രി ഒ.പിയിൽ മിനിമം 60 ശതമാനം രോഗികൾ വേണം. എന്നാൽ, നിലവിലുള്ളത് 25 ശതമാനം മാത്രമാണ്. അതിനാൽ രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടാകണം.
അക്കാദമിക് ബ്ലോക്കിെൻറ നിർമാണം തൃപ്തികരം ആണെങ്കിലും മറ്റ് അടിസ്ഥാനസൗകര്യം ഇല്ല. പാർക്കിങ് സൗകര്യം പരിമിതം. ഹോസ്റ്റൽ, ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കണം. വൈദ്യുതി ആവശ്യത്തിന് സബ് സ്റ്റേഷൻ, കുടിവെള്ള വിതരണത്തിന് പുതിയ മാർഗം എന്നിവ സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങളാണ് മെഡിക്കൽ സംഘം നൽകിയ റിപ്പോർട്ടിലുള്ളത്. വൈദ്യുതി, കുടിവെള്ള വിതരണം എന്നിവ എത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. കുടിവെള്ള വിതരണത്തിന് 2.7 കോടി അനുവദിച്ചു. ഇടുക്കി അണക്കെട്ടിൽനിന്ന് നേരിട്ട് വെള്ളം പമ്പ് ചെയ്യുന്ന പദ്ധതിയാണ് തയാറാക്കുന്നത്. വാട്ടർ അതോറിറ്റിക്കാണ് ചുമതല. വൈദ്യുതി വിതരണ സംവിധാനം തയാറാക്കുന്നതിന് മെഡിക്കൽ കോളജിന് സമീപം പുതിയ സബ് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഒന്നര കോടി അനുവദിച്ചു. ഫണ്ട് ലഭിച്ചാൽ നിർമാണപ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തീകരിക്കുമെന്നാണ് നിർമാണ ഏജൻസിയായ കിറ്റ്കോയുടെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.