ജോലി വാഗ്ദാനം ചെയ്ത് 22.75 ലക്ഷം തട്ടി; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
text_fieldsഇടുക്കി: ഇന്തോനേഷ്യയിൽ ജൂനിയർ എൻജിനീയറായി ജോലി വാഗ്ദാനം ചെയ്ത് 22,75,000 രൂപ തട്ടിയ കേസിൽ കോയമ്പത്തൂർ ഗാന്ധിനഗർ സ്വദേശി എം. അരുണാചലത്തെ ഇടുക്കി എസ്.ഐ ടി.സി. മുരുകെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇടുക്കി, വണ്ടൻമേട് എന്നിവിടങ്ങളിലെ അഞ്ച് യുവാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്.
ചെന്നൈയിലെ സ്മാർട്ട് കരിയർ കൺസൾട്ടൻസി സ്ഥാപനം വഴിയാണ് ജോലി വാഗ്ദാനം ചെയ്തത്. നിരവധി പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇടുക്കി, വണ്ടൻമേട് പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞ പ്രതി ചെന്നൈയിലെ ഓഫിസ് ഒരു മാസം മുമ്പ് അടച്ചുപോയതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.