കാറിെൻറ സീറ്റിനടിയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാക്കൾ പിടിയിൽ
text_fieldsനെടുങ്കണ്ടം: കാറിെൻറ സീറ്റിനടിയിൽ ഒളിപ്പിച്ച് എറണാകുളത്തേക്ക് കടത്താൻ ശ്രമിച്ച 1.300 കി.ഗ്രാം കഞ്ചാവുമായി നാലു യുവാക്കൾ കമ്പംമെട്ട് ചെക്ക്പോസ്റ്റിൽ പിടിയിൽ. സൗത്ത് കളമശ്ശേരി വാഴക്കാല പറമ്പിൽ ദീപക് (23), ഇടപ്പള്ളി പാർവതി ഭവൻ ശരത് (21), ഇടുക്കി കമ്പംമെട്ട് സ്വദേശികളായ പുത്തൻപുരക്കൽ സുധീഷ് കുമാർ (28), കരിനാട്ട് വീട്ടിൽ ജിൻസ് മോൻ (23) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ചിരുന്ന മാരുതി കാർ കസ്റ്റഡിയിൽ എടുത്തു. ഞായറാഴ്ച രാവിലെ പത്തരയോടെ അതിർത്തി ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. എറണാകുളത്ത് ചില്ലറ വിൽപന നടത്താൻ തമിഴ്നാട്ടിൽനിന്ന് വാങ്ങി കൊണ്ടുവന്നതാണെന്ന് പ്രതികൾ മൊഴി നൽകിയതായി എക്സൈസ് അധികൃതർ പറഞ്ഞു. പരിശോധനയിൽ കമ്പംമെട്ട് അസി. എക്സൈസ് ഇൻസ്പെക്ടർ തുളസീധരൻ, പ്രിവൻറിവ് ഓഫിസർ ടി.വി. സതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ എം.എസ്. അരുൺ, ടിൽസ് ജോസഫ്, ഡെന്നിസൺ ജോസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.