നഗരമധ്യത്തിൽ ഭിത്തി തുരന്ന് മോഷണം
text_fieldsതൊടുപുഴ: നഗരമധ്യത്തിൽ ഭിത്തിതുരന്ന് മോഷണം. പ്രൈവറ്റ് ബസ്സ്റ്റാൻഡിനോട് ചേ ർന്ന സപ്ലൈകോ സൂപ്പർ മാർക്കറ്റിെൻറ ഭിത്തിതുരന്നാണ് തിരുവോണ ദിവസം രാത്രി മോഷണം ന ടന്നത്. അകത്തുകയറിയ മോഷ്ടാവ് മേശക്കുള്ളില്‍ സൂക്ഷിച്ച 4250 രൂപ കവർന്നു. പണം സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിക്കുള്ളിലെ നിരീക്ഷണ കാമറകള്‍ തകര്‍ത്ത ശേഷമാണ് മോഷണം നടന്നത്. ഓണത്തോടനുബന്ധിച്ച് തിങ്കള്‍, ചൊവ്വ ദിവസങ്ങളിൽ നടന്ന വിൽപനയിലെ കലക്ഷന്‍ തുക തിരക്കായതിനാൽ ബാങ്കില്‍ അടക്കാന്‍ കഴിയാതെ ഓഫിസിലെ ലോക്കറിലാണ് സൂക്ഷിച്ചിരുന്നത്. ഈ തുക ബാങ്കില്‍ അടയ്ക്കുന്നതിന് വ്യാഴാഴ്ച ഉച്ചക്ക് ഒന്നോടെ സപ്ലൈകോ ഓഫിസ് ഇന്‍ ചാര്‍ജുള്ള സ്മിത രാജന് എത്തിയപ്പോഴാണ് ഭിത്തി കുത്തിത്തുരന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
സപ്ലൈകോ ഓഫിസിെൻറ പിറകുവശത്തെ ഭിത്തി ഒരാള്‍ക്ക് കടന്നുപോകാവുന്ന തരത്തില്‍ വട്ടത്തില്‍ തുരന്നാണ് മോഷ്ടാവ് മുറിക്കുള്ളില്‍ കയറിയത്. മുറിക്കുള്ളില്‍ സ്ഥാപിച്ചിരുന്ന ആറ് നിരീക്ഷണ കാമറകളില്‍ രണ്ടെണ്ണം തകര്‍ത്തിട്ടുണ്ട്. സാധനങ്ങള്‍ െവച്ചിരുന്ന അലമാരകള്‍ മുഴുവന്‍ തുറന്നിട്ട നിലയിലാണ്. തൊടുപുഴ സി.ഐയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മോഷ്ടാവ് ലോക്കര്‍ തുറക്കാന്‍ ശ്രമിച്ചതിെൻറ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ സാന്നിധ്യത്തില്‍ ലോക്കര്‍ തുറന്ന് പരിശോധിച്ചെങ്കിലും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ജീവനക്കാര്‍ പറഞ്ഞു.സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നറിയാന് വെള്ളിയാഴ്ച സ്റ്റോക്ക് പരിശോധിക്കുമെന്ന് ഓഫിസ് ഇന്‍ ചാര്‍ജ് സ്മിത രാജന് പറഞ്ഞു. സപ്ലൈകോ ഓഫിസ് അടച്ചുപോകുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫാക്കുന്നതിനാല്‍ സി.സി ടി.വിയില്‍നിന്ന് മോഷ്ടാവിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.
മുമ്പ് ഇവിടെ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതോടെയാണ് ഓഫിസ് അടയ്ക്കുമ്പോള്‍ മെയിന്‍ സ്വിച്ച് ഓഫാക്കാന്‍ തുടങ്ങിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. സ്ഥാപനത്തെക്കുറിച്ച് വ്യക്തമായ അറിവുള്ള ആരെങ്കിലുമായിരിക്കും മോഷണത്തിന് പിന്നിലെന്നാണ് പൊലീസിെൻറ നിഗമനം. ഈ സ്ഥാപനത്തിനടുത്തായി ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതിനാല്‍ ഇവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചേക്കും. ഡോഗ് സ്ക്വാഡും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. മാസങ്ങൾക്ക് മുമ്പ് തൊടുപുഴക്ക് സമീപം വീടുകളിൽ നടന്ന മോഷണത്തിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് വീണ്ടും നഗരമധ്യത്തിൽ മോഷണം അരങ്ങേറിയത്. നഗരസഭയുടെ സി.സി ടി.വികൾ ഉണ്ടെങ്കിലും സ്റ്റാൻഡിൽ ഇവ പ്രവർത്തനരഹിതമായതിനാൽ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ലെന്നാണ് സൂചന. മോഷ്ടാവിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി തൊടുപുഴ പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.