Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകള്ളനോട്ടുസംഘത്തിലെ...

കള്ളനോട്ടുസംഘത്തിലെ യുവാവ് പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു

text_fields
bookmark_border
കള്ളനോട്ടുസംഘത്തിലെ യുവാവ്  പിടിയിൽ; ഒരാൾ രക്ഷപ്പെട്ടു
cancel
camera_alt????????? ?????????

നെടുങ്കണ്ടം: അന്തർസംസ്ഥാന ബന്ധമുള്ള കള്ളനോട്ട്സംഘത്തിലെ കണ്ണികളിലൊരാളായ ത മിഴ്നാട് സ്വദേശിയെ നെടുങ്കണ്ടം പൊലീസ് പിടികൂടി. ഒരാൾ രക്ഷപ്പെട്ടു. തേവാരം മുതൽസ് ട്രീറ്റ്്് സ്വദേശി ഗണപതിയെന്ന അരുൺകുമാറിനെയാണ് (24) ബാലഗ്രാമിൽനിന്ന് പിടികൂടി യത്. ഗൂഡല്ലൂർ രാജീവ്ഗാന്ധി നഗറിൽ ഭാസ്കരൻ (45)പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. ഇരുവരും ജോലി ചെയ്ത ബാലഗ്രാമിലെ സ്വകാര്യ വ്യക്തിയുടെ കന്നുകാലി ഫാമിലെ മുറിയിൽ ശനിയാഴ്ച രാത്രി 10ന് പൊലീസ് നടത്തിയ പരിശോധനയിൽ ബാഗിൽ സൂക്ഷിച്ച 7500 രൂപയുടെ കള്ളനോട്ട് കണ്ടെത്തുകയായിരുന്നു.

500 രൂപയുടെ 15 കള്ളനോട്ടാണ് പിടികൂടിയത്. പെട്ടെന്ന് ആർക്കും തിരിച്ചറിയാൻ കഴിയാത്ത നോട്ടുകളാണിവ. എന്നാൽ, നോട്ടിലെ വെള്ളയിൽ ഗാന്ധി ചിത്രം വ്യക്തമല്ല. നടുവിലെ െത്രഡിലും ചെറിയ മാറ്റം ഉള്ളതായി പൊലീസ് പറഞ്ഞു. ഗണപതി ഒന്നര മാസം മുമ്പും ഭാസ്കരൻ ഒരാഴ്ച മുമ്പുമാണ് പത്തനംതിട്ട സ്വദേശിയുടെ കന്നുകാലി ഫാമിൽ ജോലിക്കെത്തിയത്. ഭാസ്കരനാണു ഗണപതിക്കു കള്ളനോട്ട് നൽകിയതെന്നാണ് പൊലീസ് നിഗമനം.

ഇവർ ഓട്ടോ സ്റ്റാൻഡിലും വിദേശമദ്യഷാപ്പിലും കള്ളനോട്ട് നൽകിയിരുന്നു. മദ്യഷാപ് അധികൃതർ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും ഇവർ ഓടി രക്ഷപ്പെട്ടു. വിവരം ചില ഓട്ടോ ൈഡ്രവർമാരെ അറിയിക്കുകയും ഇവരെ തിരിച്ചറിയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇവർ ബാലഗ്രാമിൽ ഓട്ടോ വിളിച്ച് 500 രൂപ നൽകിയതിനെ തുടർന്ന് മറ്റൊരു ഓട്ടോ ൈഡ്രവറെത്തി നോട്ട് പരിശോധിക്കാൻ ആവശ്യപ്പെടുകയും സംശയത്തെ തുടർന്ന് പൊലീസിൽ അറിയിക്കുകയുമായിരുന്നു.

തുടർന്നാണ് പൊലീസെത്തി പരിശോധന നടത്തിയത്. ഒളിവിൽ പോയ ഭാസ്കരനെ പിടികിട്ടിയാലേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ. അന്തർസംസ്ഥാന ബന്ധമുള്ളതായി തിരിച്ചറിഞ്ഞ പൊലീസ് കേരളത്തിനു പുറമെ തമിഴ്നാട്ടിലും അന്വേഷണം ആരംഭിച്ചു. കട്ടപ്പന ഡിവൈ.എസ്.പി പി.പി. ഷംസ്, നെടുങ്കണ്ടം സി.ഐ റെജി എം. കുന്നിപ്പറമ്പൻ, എസ്.ഐ കെ.എ. സാബു, എ.എസ്.ഐ െറജിമോൻ, സി.പി.ഒമാരായ സന്തോഷ് വർഗീസ്, റിജോമോൻ, സതീഷ്കുമാർ, ഷാനു എം. വാഹിദ്, വനിത സി.പി.ഒ ഗീതു ഗോപിനാഥ് എന്നിവരടങ്ങുന്ന സ്ക്വാഡ് രൂപവത്കരിച്ചാണ് അന്വേഷണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story