Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുമളി ടൗണിൽ വ്യാപാര...

കുമളി ടൗണിൽ വ്യാപാര സ്ഥാപനം പൂർണമായും കത്തി

text_fields
bookmark_border
കുമളി ടൗണിൽ വ്യാപാര സ്ഥാപനം പൂർണമായും കത്തി
cancel
camera_alt????????????? ???????? ????????? ??????????? ?????? ?????????? ?????

കുമളി: ടൗണിൽ സെൻട്രൽ ജങ്ഷനിലുണ്ടായ തീപിടിത്തത്തിൽ വ്യാപാര സ്ഥാപനം പൂർണമായി കത ്തിനശിച്ചു. ചൊവ്വാഴ്ച പുലർച്ച 3.30ഓടെയായിരുന്നു തീപിടിത്തം. ഈരാറ്റുപേട്ട, പുളിക്കചാല ിൽ, കെ. ഷഫീഖിെൻറ ഉടമസ്ഥതയിലുള്ള സുപ്രീംബ്യൂട്ടി കലക്ഷൻ എന്ന സ്ഥാപനമാണ് കത്തിന ശിച്ചത്. കുമളി-മൂന്നാർ റോഡരികിൽ കാഞ്ഞിരപ്പള്ളി സ്വദേശി അഫ്സൽ എന്നയാളുടെ ഉടമസ്ഥതയിലെ നാലുനില കെട്ടിടത്തിലാണ് കത്തിനശിച്ച ലേഡീസ് സെൻറർ മൂന്നു വർഷമായി പ്രവർത്തിച്ചിരുന്നത്.

തിങ്കളാഴ്ച വിഷുവിനോടനുബന്ധിച്ച് വ്യാപാര സ്ഥാപനം തുറന്നിരുന്നെങ്കിലും തിരക്ക് കുറവായിരുന്നതിനായി ഉച്ചയോടെ അടച്ചു. പുലർച്ച, കടക്കുള്ളിൽനിന്ന് തീയും പുകയും ഉയരുന്നത് ഓട്ടോ ഡ്രൈവർമാരാണ് ആദ്യം കണ്ടത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് കടയുടമ എത്തിയെങ്കിലും തീ ആളിപ്പടർന്നിരുന്നു. പിന്നീട് പൊലീസും നാട്ടുകാരും ഫയർഫോഴ്സ് അധികൃതരും എത്തിയാണ് തീയണച്ചത്. ഉദ്ദേശം 15 ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. തീപിടിത്തത്തിനിടയാക്കിയ കാരണം വ്യക്തമല്ല.

വളരെ വേഗം തീ ആളിപ്പടർന്നതിനാൽ കടക്കുള്ളിൽനിന്ന് ഒരു സാധനവും പുറത്തെടുക്കാനായിെല്ലന്ന് കടയുടമ പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് കടയുടെ ഷട്ടറുകൾ, ഗ്ലാസ് ഡോറുകൾ എല്ലാം തകർന്നു. സമീപത്തെ മിക്ക സ്ഥാപനങ്ങളുടെയും വൈദ്യുതി മീറ്റർ ബോക്സുകളും കത്തിനശിച്ചിട്ടുണ്ട്. തീ പടർന്ന കെട്ടിടവുമായി മറ്റ് കെട്ടിടങ്ങൾ അകലത്തിലായതിനാൽ തീനിയന്ത്രിക്കാനായി. ഇത് വലിയ ദുരന്തം ഒഴിവാക്കി. അതിനിടെ, തീ പടരുന്നത് കണ്ട് ഭയന്ന് സമീപത്തെ കെട്ടിടത്തിൽനിന്നിറങ്ങി ഓടിയ ആൾക്ക് വീഴ്ചയിൽ നിസ്സാര പരിക്കേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story