Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാമക്കൽമേട്ടിലെ...

രാമക്കൽമേട്ടിലെ ഓഫ് റോഡ് ജീപ്പ് സഫാരിക്ക് നിരോധനം

text_fields
bookmark_border
രാമക്കൽമേട്ടിലെ ഓഫ് റോഡ് ജീപ്പ് സഫാരിക്ക് നിരോധനം
cancel

നെടുങ്കണ്ടം: ഓഫ് റോഡ് സഫാരിക്കിടെ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരിയായ ഐ.ടി.ഐ വിദ്യാർഥി മരിച്ചതിനെ തുടർന്ന് രാമക്കൽമേട്ടിലെ ഓഫ് റോഡ് ജീപ്പ് സഫാരിക്ക് ഡി. ടി.പി.സി നിരോധനം ഏർപ്പെടുത്തി. തൃശൂർ കുന്നംകുളം ഗുഡ്ഷെപ്പേർഡ് ഐ.ടി.ഐ കോളജിലെ ഇലക് ട്രോണിക്സ് അവസാന വർഷ വിദ്യാർഥിയായ പാലക്കാട് പട്ടാമ്പി മരുതൂർ പൂവകോട് വടക്കേപ്പാട്ട് വീട്ടിൽ ശ്രീജിത്താണ് (19) ശനിയാഴ്ച വൈകീട്ട് മരിച്ചത്. ജീപ്പ് ൈഡ്രവറടക്കം ഏഴുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഡി.ടി.പി.സി അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കും. അപകടത്തെ തുടർന്ന്, ചൊവ്വാഴ്ച നടത്താനിരുന്ന ഓഫ് റോഡ് സഫാരിയുമായി ബന്ധപ്പെട്ട യോഗം അടിയന്തരമായി തിങ്കളാഴ്ച ചേരും. നെടുങ്കണ്ടത്ത് നടക്കുന്ന യോഗത്തിൽ ഡി.ടി.പി.സി, ആർ.ടി.ഒ, പൊലീസ്, ഓഫ് റോഡ് ജീപ്പ് ൈഡ്രവർമാർ,

വിവിധ യൂനിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. ശനിയാഴ്ച നടന്ന അപകടം ക്ഷണിച്ചുവരുത്തിയതാണെന്നുള്ള നിലപാടിലാണ് ഡി.ടി.പി.സി. നിലവിൽ ആമക്കല്ലിലേക്ക് മാത്രമാണ് നിയന്ത്രണങ്ങളോടെ ഓഫ് റോഡ് ജീപ്പ് ട്രക്കിങ് നടത്താൻ അനുമതി നൽകിയിട്ടുള്ളത്. എന്നാൽ, അനധികൃതമായി ടൂറിസ്റ്റുകളുമായി അപകടസാധ്യത ഏറിയ സ്ഥലത്തുകൂടി ചിലർ ട്രക്കിങ് നടത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. 2005ലെ ദുരന്ത നിവാരണ ഉത്തരവ് പ്രകാരമാണ് കലക്ടർ ജില്ലയിലെ ഓഫ്റോഡ് സഫാരി താൽക്കാലികമായി നിർത്തലാക്കിയത്. എന്നാൽ, എട്ടുമാസത്തിനുശേഷം രാമക്കൽമേട്ടിൽ പുനരാരംഭിക്കുകയായിരുന്നു. ജീപ്പ് സവാരിക്ക് 1300 രൂപ നിരക്ക് നിശ്ചയിച്ചിരുന്നു. വിനോദസഞ്ചാരികളുടെ മതിയായ സുരക്ഷിതത്വം, ഒരു ജീപ്പിൽ ആറുമുതൽ ഒമ്പതുവരെ യാത്രക്കാരെ കയറ്റുക,

സഫാരിക്കായി എത്തുവർക്ക് രാമക്കൽമേട്ടിലെ ഡി.ടി.പി.സി കൗണ്ടറിൽനിന്ന് ടിക്കറ്റ് നൽകുക, ആമപ്പാറ, ഗ്രീൻവാലി വ്യൂ പോയൻറ്, സോളാർ േപ്രാജക്ട് ഭാഗം തുടങ്ങിയ പ്രധാന സ്ഥലങ്ങൾ കാണാനും രണ്ട് മണിക്കൂർകൊണ്ട് വിനോദസഞ്ചാരികളെ ഈ പ്രദേശങ്ങൾ ചുറ്റിസഞ്ചരിച്ച് തിരികെ രാമക്കൽമേട്ടിൽ എത്തിക്കണമെന്നും മോട്ടോർ വാഹന വകുപ്പിെൻറ ഫിറ്റ്നസ് സ്റ്റിക്കർ വാഹനത്തിൽ പതിക്കാനും തീരുമാനിച്ച്്് പരിശീലനം ലഭിച്ച 70 ൈഡ്രവർമാർക്ക് ഉടുമ്പൻചോല ജോയൻറ് ആർ.ഡി.ഒ തിരിച്ചറിയിൽ കാർഡ് വിതരണം ചെയ്തിരുന്നു. സി.സി ടി.വി കാമറകളും ൈഡ്രവർമാർ മദ്യപിച്ചിട്ടുണ്ടോയെന്ന്് പരിശോധിക്കാൻ ബ്രീത്ത് അനലൈസർ മെഷീനും സ്ഥാപിക്കുമെന്നും പറഞ്ഞായിരുന്നു സഫാരി പുനരാരംഭിച്ചത്. എന്നാൽ, മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തിയ അനധികൃത സഫാരി മൂലം ഒരു ജീവൻ നഷ്ടമായതോടെയാണ് വീണ്ടും നിരോധനം ഏർപ്പെടുത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story