വികസന പാതയിൽ ജില്ലയിലെ ആയുർവേദ ആശുപത്രികൾ
text_fieldsതൊടുപുഴ: ജില്ലയിലെ ആയുർവേദ ആശുപത്രികൾ വികസന പാതയിലേക്ക് കുതിക്കുന്നു. പുതിയ ചികിത്സവിധികൾ, ആധുനിക സൗകര്യങ്ങൾ എന്നിവ ഏർപ്പെടുത്തി ശേഷി വർധിപ്പിച്ച് ജില്ലയിലെ ആയുർവേദ ആശുപത്രികൾക്ക് പുതുമുഖം നൽകുകയാണ്.തൊടുപുഴയിലെ ജില്ല ആയുർവേദ ആശുപത്രിയുടെ പേവാർഡിെൻറ നിർമാണം ഭാരതീയ ചികിത്സ വകുപ്പിെൻറ 2014-15ഉം 2015-16ഉം വർഷങ്ങളിലെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് പൂർത്തീകരിച്ചിട്ടുള്ളത്. 1.10 കോടി രൂപ ചെലവഴിച്ച് എൽ.എസ്.ജി.ഡി എൻജിനീയറിങ് വിഭാഗമാണ് ബഹുനില മന്ദിരം നിർമിക്കുന്നത്. ജില്ല ആസ്ഥാനത്തിനോടടുത്ത് പാറേമാവിൽ പ്രവർത്തിക്കുന്ന ജില്ല ആയുർവേദ ആശുപത്രിയുടെ (അനക്സ്) പേ വാർഡ് നിർമാണവും അവിടത്തെ കൗമാരഭൃത്യം യൂനിറ്റ് തുടങ്ങിയവയുടെ പ്രവർത്തന നിർമാണവും പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന കെട്ടിടത്തിെൻറ ഭാഗികമായ പണി പൂർത്തിയാക്കി. പേ വാർഡ് മുറികളുടെയും അടുക്കള, ഔഷധ സ്റ്റോർ എന്നിവയുടെയും നിർമാണം പൂർത്തിയായി. നാഷനൽ ആയുഷ്മിഷൻ മുഖേന ഇവിടെ നടപ്പാക്കുന്ന മർമചികിത്സക്കായുള്ള ശല്യ യൂനിറ്റും കുട്ടികളുടെ ചികിത്സക്കായുള്ള കൗമാരഭൃത്യം യൂനിറ്റിെൻറയും പ്രവർത്തനം തുടങ്ങാൻ നടപടി പൂർത്തിയായി. നാഷനൽ ആയുഷ്മിഷൻ മുഖേന ജില്ലയിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത ഓരോ പട്ടികജാതി പട്ടികവർഗ കോളനികളിൽ ആയുർവേദ തുടർ ചികിത്സ പദ്ധതി ഉടൻ നടപ്പാക്കും. ഇതിനായി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിെൻറ പ്രവർത്തനോദ്ഘാടനം ഉടൻ നടത്തുമെന്നും ഭാരതീയ ചികിത്സ വകുപ്പ് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.