തൊടുപുഴ നഗരത്തിലെ കുരുക്കഴിക്കാൻ അധികൃതർ ഇറങ്ങി
text_fieldsെതാടുപുഴ: നഗരത്തിലെ കുരുക്കഴിക്കാൻ നടപടികളുമായി അധികൃതർ. വെങ്ങല്ലൂർ സിഗ്ന ൽ ജങ്ഷൻ, കോതായിക്കുന്ന് ബൈപാസിലേക്ക് തിരിയുന്ന കെ.എസ്.ആർ.ടി.സി സിഗ്നൽ ജങ്ഷനി ലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവ മാറ്റിസ്ഥാപിക്കാനാണ് ആദ്യ നീക്കം. വെങ്ങല് ലൂർ സിഗ്നലിനോട് ചേർന്ന ബസ് സ്േറ്റാപ്പുകൾ ഗതാഗത തടസ്സമുണ്ടാക്കുന്നുവെന്ന നിരീക്ഷണത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. നടപടികൾക്ക് മുന്നോടിയായി വെങ്ങല്ലൂരിലും കെ.എസ്.ആർ.ടി.സി ജങ്ഷനിലുമുള്ള വെയിറ്റിങ് ഷെഡുകളും ട്രാഫിക് ഐലൻഡുകളും കലക്ടർ കെ. ജീവൻ ബാബു, നഗരസഭ ആക്ടിങ് ചെയർമാൻ സി.കെ. ജാഫർ, ജില്ല ലീഗൽ സർവിസ് അതോറിറ്റി ചെയർമാൻ അഡ്വ. ദിനേശ് എം. പിള്ള, തൊടുപുഴ ജോ.ആർ.ടി.ഒ കെ. ശങ്കരൻ പോറ്റി എന്നിവർ സന്ദർശിച്ചു.
സിഗ്നലിന് ശേഷം തൊടുപുഴയിലേക്ക് വരുന്ന വാഹനം തൊട്ടടുത്ത് നിർത്തേണ്ട സാഹചര്യം അപകടത്തിനും ഗതാഗതക്കുരുക്കിനും ഇടയാക്കുന്നു. ഇത് 50 മീറ്റർ ദൂരേത്തക്ക് മാറ്റാനാണ് നീക്കം. നിർമാണത്തിലിരിക്കുന്ന കെ.എസ്.ആർ.ടി.സി ജങ്ഷനിലും സമാന സാഹചര്യമാണുള്ളത്. മൂലമറ്റം, മങ്ങാട്ടുകവല എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ സിഗ്നൽ തിരിഞ്ഞ് വരുേമ്പാൾ തന്നെ ഒാേട്ടാ സ്റ്റാൻഡും ബസ് സ്റ്റോപ്പുമുണ്ട്. ഇവയും കോതായിക്കുന്ന് റോഡിലേക്ക് 50 മീറ്ററോളം മാറ്റാനാണ് ആലോചന. ഇതിനായി ഫെബ്രുവരി പകുതിയോടെതന്നെ ഗതാഗത ഉപദേശക സമിതി യോഗം ഉടൻ വിളിച്ചുകൂട്ടുമെന്ന് നഗരസഭ ആക്ടിങ് ചെയർമാൻ സി.കെ. ജാഫർ അറിയിച്ചു. വെയിറ്റിങ് ഷെഡുകളുടെ പരിഷ്കരണത്തിനുള്ള പ്രാരംഭ നടപടി ഉടൻ ആരംഭിക്കും.
തൊടുപുഴയിലെ അപകടങ്ങൾ കുറക്കാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റി വഴിക്കണ്ണ് എന്ന പദ്ധതി നടപ്പാക്കുകയും സർവേ നടത്തുകയും ചെയ്തിരുന്നു. സർവേയിൽ ഇൗ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് കാരണം അശാസ്ത്രീയ നടപടികളാണെന്ന് കണ്ടെത്തിയിരുന്നു. ഇതു കൂടാതെ കോതായിക്കുന്ന് ജങ്ഷനിൽ ട്രാഫിക് െഎലൻഡ് ക്രമീകരണത്തിലും അശാസ്ത്രീയതയുണ്ടെന്ന് ആക്ഷേപമുണ്ട്. വാഹനങ്ങൾക്ക് പലപ്പോഴും തിരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് െഎലൻഡുകൾ സ്ഥാപിക്കുന്നത്. ഇത് ക്രമീകരിക്കും. മുട്ടത്തുനിന്ന് വരുന്ന വാഹനങ്ങൾ കോതായിക്കുന്ന് തിരിയുേമ്പാഴുള്ള സ്ഥലത്തെ സ്ലാബുകൾ ഉയർന്നു നിൽക്കുന്നത് അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇതും മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് ആക്ടിങ് ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.