Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമാതൃക നഗരമാക്കാൻ...

മാതൃക നഗരമാക്കാൻ ‘ശുഭ്ര ബംഗളൂരു’

text_fields
bookmark_border
മാതൃക നഗരമാക്കാൻ ‘ശുഭ്ര ബംഗളൂരു’
cancel
camera_alt?????? ???????????? ????? ??????? ?????? ?????????? ?????????????? ???????????? ??.???. ??????????

ബംഗളൂരു: നഗരത്തിലെ പൊതുഗതാഗതം, ഖരമാലിന്യ സംസ്കരണം, ട്രാഫിക് മാനേജ്മെൻറ് മു തലായവക്ക് പരിഗണന നൽകി സംസ്ഥാന ബജറ്റ്. 8772 കോടി രൂപയാണ് ബംഗളൂരു വികസനത്തിനായ ി ബജറ്റിൽ വകയിരുത്തിയത്. മുഖ്യമന്ത്രിയുടെ നവ നഗരോത്ഥാന പദ്ധതി പ്രകാരം ഇതിൽ 8344 കോ ടി രൂപയുടെ അനുമതി നൽകുകയും ചെയ്തു. ബംഗളൂരുവിനെ മാതൃക നഗരമാക്കാൻ ‘ശുഭ്ര ബംഗളൂരു’ പദ്ധതിയും നിർദേശിച്ചു. ഖരമാലിന്യ സംസ്കരണം, അഴുക്കു ചാൽ നവീകരണം, തടാക നവീകരണം തുടങ്ങിയ പല പദ്ധതികളും ‘ശുഭ്ര ബംഗളൂരു’വിന് കീഴിൽ വരും.

ബസ്, മെട്രോ, സബർബൻ
ബംഗളൂരു നഗര ഭരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് പുതിയ മുനിസിപ്പൽ കോർപറേഷൻ ആക്ട് ബജറ്റിൽ നിർദേശിച്ചു. സംസ്ഥാനത്തിെൻറ നികുതി വരുമാനത്തിെൻറ പകുതിയും ബംഗളൂരുവിൽനിന്നാണെന്നും സംസ്ഥാനത്തിെൻറ സാമ്പത്തിക ഭദ്രതക്ക് ബംഗളൂരു നഗര വികസനം അനിവാര്യമാണെന്നും മുഖ്യമന്ത്രി ബജറ്റിൽ പറഞ്ഞു. പൊതുഗതാഗതത്തിനായി 600 കോടി ചെലവിൽ 1500 ഡീസൽ ബസുകൾ വാങ്ങാൻ ബി.എം.ടി.സിക്ക് വായ്പ സബ്സിഡിയായി ഏഴ് വർഷത്തേക്ക് വർഷം തോറും 100 കോടി രൂപ അനുവദിക്കും. 500 ഒാർഡിനറി ഇലക്ട്രിക് ബസുകൾ വാങ്ങാൻ ബി.എം.ടി.സിക്ക് 100 കോടിയുടെ സഹായം നൽകും.

മൈസൂരു റോഡ് മുതൽ കെേങ്കരി വരെയും കനകപുര റോഡ് മുതൽ ആഞ്ജനപുര ടൗൺഷിപ് വരെയും 12.8 കിലോമീറ്റർ മെട്രോ ലൈൻ 2020ൽ കമീഷൻ ചെയ്യും. 24 മെട്രോ സ്റ്റേഷനുകൾക്ക് മുന്നിലും റോഡിന് കുറുകെ നടപ്പാലങ്ങൾ നിർമിക്കും. സിൽക്ക് ബോർഡ് ജങ്ഷൻ മുതൽ കെ.ആർ പുരം, ഹെബ്ബാൾ വഴി ഒൗട്ടർ റിങ് റോഡ് - എയർപോർട്ട് മെട്രോ നിർമിക്കും. 56 കിലോമീറ്റർ വരുന്ന പാതക്ക് 14,500 കോടി വകയിരുത്തി. ഹെബ്ബാളിൽനിന്ന് ജെ.പി നഗറിലേക്ക് ഒൗട്ടർ റിങ് റോഡ്- വെസ്റ്റ് മെട്രോ ട്രാക്കിനായി വിശദ റിപ്പോർട്ട് തയാറാക്കും. 44 കിലോമീറ്റർ പാത പൊതു -സ്വകാര്യ പങ്കാളിത്തത്തിൽ നടപ്പാക്കും. സബർബൻ റെയിൽ പദ്ധതിക്കായി 500 കോടി വകയിരുത്തി. ബൈയപ്പനഹള്ളി - ഹൊസൂർ, യശ്വന്ത്പുര - ചന്നസാന്ദ്ര റെയിൽപാതകളുടെ ഇരട്ടിപ്പിക്കലിന് 50 ശതമാനം തുക സർക്കാർ വഹിക്കും.

സർക്കാർ ഒാഫിസ് സ്ത്രീ സൗഹൃദം
സർക്കാർ ഒാഫിസുകൾ സ്ത്രീ സൗഹൃദമാക്കുന്നതിെൻറ ഭാഗമായി ബംഗളൂരു നഗരത്തിലെ തെരെഞ്ഞടുക്കപ്പെട്ട ഒാഫിസുകളിൽ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തും. ചൈൽഡ് കെയർ സെൻററുകൾ, വനിതകൾക്ക് വിശ്രമമുറികൾ, സാനിറ്ററി നാപ്കിൻ ഡിസ്പൻസറുകൾ തുടങ്ങിയവ ഒരുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story