ബി.ജെ.പി വിമതന് ജെ.ഡി^എസ് പിന്തുണ
text_fieldsബംഗളൂരു: കർണാടകയിൽ ഡിസംബർ അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് 10 മണ്ഡലങ്ങളി ൽ ജനതാദൾ-എസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ഹൊസക്കോെട്ടയിൽ ബി.ജെ.പി സ്ഥാനാർ ഥിയായ എം.ടി.ബി നാഗരാജിനെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ബി.ജെ.പി വിമതനും യുവമോർച്ച നേതാവുമായ ശരത് ബച്ചെ ഗൗഡക്ക് ജെ.ഡി-എസ് പിന്തുണ പ്രഖ്യാപിച്ചു. ചിക്കബല്ലാപുര ബി.ജെ.പി എം.പി ബി.എൻ. ബച്ചെഗൗഡയുടെ മകനാണ് ശരത് ബച്ചെ ഗൗഡ. വനിത സ്ഥാനാർഥിയായി യുവ മഹിള കർഷക ദൾ സംസ്ഥാന അധ്യക്ഷ ചൈത്ര ഗൗഡ, മുസ്ലിം സ്ഥാനാർഥികളായി എൻ.എം. നബി, തൻവീർ അഹ്മദ് എന്നിവരെയും ഉൾെപ്പടുത്തിയുള്ള പട്ടികയാണ് ആദ്യഘട്ടത്തിൽ പുറത്തുവിട്ടത്.
ദേവരാജു (കെ.ആർ പേട്ട്), ജാവരായി ഗൗഡ (യശ്വന്ത്പുര), മല്ലികാർജുൻ (റാണിബെന്നൂർ), അഞ്ജപ്പ ജാതപ്പ (ഹിരെകരൂർ), എൻ.എം. നബി (വിജയനഗർ), കെ.പി. ബച്ചെ ഗൗഡ (ചിക്കബല്ലാപുര), കൃഷ്ണമൂർത്തി (കെ.ആർ പുരം), സി. സോമശേഖർ (ഹുൻസൂർ), തൻവീർ അഹമ്മദ് (ശിവാജി നഗർ), ചൈത്ര ഗൗഡ (യെല്ലാപുര) എന്നിവരാണ് സ്ഥാനാർഥികൾ. ഹൊസക്കോെട്ടയിൽ ശരത് ബച്ചെഗൗഡക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ ഗോഖക്, അതാനി, മഹാലക്ഷ്മി ലേഒൗട്ട്, കഗ്വാദ് എന്നീ മണ്ഡലങ്ങളിലാണ് സ്ഥാനാർഥി പ്രഖ്യാപനം ബാക്കിയുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കെ.ആർ പേട്ട്, മഹാലക്ഷ്മി ലേഒൗട്ട്, ഹുൻസൂർ എന്നീ മണ്ഡലങ്ങളിൽ ജെ.ഡി-എസിനായിരുന്നു ജയം. ഇൗ മണ്ഡലങ്ങളിലെ എം.എൽ.എമാരായിരുന്ന നാരായണ ഗൗഡ, കെ. ഗോപാലയ്യ, എ.എച്ച്് വിശ്വനാഥ് എന്നിവർ മറുകണ്ടം ചാടിയതോടെ നഷ്ടമായ മൂന്നു സീറ്റിന് പകരം ആറു സീറ്റ് ഉപതെരഞ്ഞെടുപ്പിൽ തിരിച്ചുപിടിക്കുെമന്നാണ് മുൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.