Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 May 2020 11:33 PM GMT Updated On
date_range 13 May 2020 11:33 PM GMTകോവിഡ്: രണ്ടുപേർ കൂടി മരിച്ചു; പുതുതായി 34 പേർക്ക് രോഗം
text_fieldsbookmark_border
-മരണസംഖ്യ 33 ആയി ഉയർന്നു -ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 959 ആയി ബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിച്ച് രണ്ടുപേർ കൂടി മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 33 ആയി ഉയർന്നു. പുതുതായി ബുധനാഴ്ച 34പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 959ഉം ആയി. രോഗികളുടെ എണ്ണം ആയിരത്തോടടുക്കുന്ന തരത്തിൽ കഴിഞ്ഞദിവസങ്ങളിലായി സംസ്ഥാനത്ത് രോഗവ്യാപനം വേഗത്തിലാണ്. കലബുറഗിയിലെ നിയന്ത്രിത മേഖലയിലെ 60കാരനും ദക്ഷിണ കന്നഡയിൽ ചികിത്സയിലായിരുന്ന 58കാരിയുമാണ് കോവിഡ് ബാധിച്ച് മരിച്ചത്. കലബുറഗിയിലെ 60കാരനെ തിങ്കളാഴ്ച ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നിയന്ത്രിത മേഖലയിൽനിന്നും കൊണ്ടുവന്നതിനാൽ കോവിഡ് പരിശോധനക്ക് അപ്പോൾതന്നെ സാമ്പിൾ അയക്കുകയായിരുന്നു. തുടർന്ന് ബുധനാഴ്ചയാണ് പോസിറ്റിവ് ഫലം ലഭിച്ചത്. രോഗലക്ഷണമുണ്ടായിട്ടും ആളുകൾ ചികിത്സ തേടാൻ വൈകുന്നത് സംസ്ഥാനത്തെ മരണ സംഖ്യ ഉയരുന്നതിന് കാരണമാവുകയാണ്. ഏപ്രിൽ 28നാണ് ദക്ഷിണ കന്നഡയിലെ 58 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ക്ഷയം ഉൾപ്പെടെയുള്ള ചികിത്സക്കായാണ് അഡ്മിറ്റ് ആയത്. തുടർന്ന് കോവിഡ് സാമ്പിൾ പരിശോധന ഫലം പോസിറ്റിവായി. രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന 58കാരി ബുധനാഴ്ച ഉച്ചയോടെയാണ് മരിച്ചത്. കലബുറഗി (എട്ട്), ബംഗളൂരു അർബൻ (രണ്ട്), ബിദർ (12), ഹാസൻ (നാല്), ഉത്തര കന്നഡ (രണ്ട്), ദക്ഷിണ കന്നഡ (ഒന്ന്),വിജയപുര (രണ്ട്), ബെള്ളാരി (ഒന്ന്), ദാവൻഗരെ (രണ്ട്) എന്നിങ്ങനെയാണ് ബുധനാഴ്ച വിവിധ ജില്ലകളിൽ േരാഗം സ്ഥിരീകരിച്ചവരുടെ എണ്ണം. കഴിഞ്ഞദിവസം ലണ്ടനിൽനിന്നു മടങ്ങിയെത്തിയ സംഘത്തിലുണ്ടായിരുന്ന 24 കാരന് ഉൾപ്പെടെ രണ്ടുപേർക്കാണ് ബുധനാഴ്ച ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ചത്. ബംഗളൂരുവിൽ രോഗം സ്ഥിരീകരിച്ച 37കാരിക്ക് എവിടെനിന്നാണ് രോഗം പകർന്നതെന്ന് കണ്ടെത്തിയിട്ടില്ല. ബിദറിൽ കോവിഡ് നിയന്ത്രിത മേഖലയിലുണ്ടായിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിജയപുരയിൽ രോഗം സ്ഥിരീകരിച്ച രണ്ടുപേരും ഉത്തര കന്നഡയിൽ രോഗം സ്ഥിരീകരിച്ച ഒരാളും ഹാസനിൽ രോഗം സ്ഥിരീകരിച്ച നാലുപേരും മഹാരാഷ്ട്രയിൽനിന്നും എത്തിയവരാണ്. കലബുറഗിയിൽ രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിൽനിന്നും എത്തിയതാണ്. ബുധനാഴ്ച 18പേർ കൂടി രോഗ മുക്തി നേടി ആശുപത്രി വിട്ടു. ബെളഗാവിയിലും മാണ്ഡ്യയിലും അഞ്ചുപേർ വീതവും ബംഗളൂരുവിൽ നാലുപേരും ദക്ഷിണ കന്നഡ, െബള്ളാരി, ബിദർ, വിജയപുര എന്നിവിടങ്ങളിൽ ഒരോരുത്തരുമാണ് ആശുപത്രി വിട്ടത്. ഇതുവരെ 451 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. നിലവിൽ 474 പേരാണ് ചികിത്സയിലുള്ളത്. കൊലക്കേസ് പ്രതികളെ വിഡിയോ കാളിലൂടെ കോടതിയില്‍ ഹാജരാക്കി ബംഗളൂരു: തെലങ്കാനയില്‍ നിന്ന് പിടികൂടിയ കൊലപാതക കേസ് പ്രതികളെ ബംഗളൂരു പൊലീസ് വിഡിയോ കാളിങ് ആപ്പായ ഗൂഗ്ള്‍ ഡുയോയിലൂടെ കോടതിയില്‍ ഹാജരാക്കി. ഈ മാസം ഏഴിന് മദ്യവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് പിടികൂടി കോടതിയില്‍ ഹാജരാക്കിയത്. കൊല നടത്തിയ ശേഷം കര്‍ണാടകത്തില്‍നിന്ന് ചരക്ക് ഓട്ടോയില്‍ രക്ഷപ്പെട്ട പ്രതികളെ തെലങ്കാനയില്‍ നിന്നായിരുന്നു പൊലീസ് പിടികൂടിയത്. സുഹൃത്തായ അശോകിനെ (28) കൊലപ്പെടുത്തിയ കേസിലാണ് ഝാര്‍ഖണ്ഡ് സ്വദേശി രാജേഷ് കുമാര്‍ (32), ഒഡിഷ സ്വദേശി സുജിത് കുമാര്‍ (24) എന്നിവര്‍ പിടിയിലായത്. നഗരത്തിലെ ഹോട്ടൽ ജീവനക്കാരായിരുന്നു രാജേഷും സുജിത്തും. രാജേഷിനൊപ്പമായിരുന്നു കൊല്ലപ്പെട്ട അശോക് താമസിച്ചിരുന്നത്. മേയ് ആറിന് രാത്രി മൂന്നു പേരും ഒരുമിച്ച് മദ്യപിച്ചു. പിറ്റേദിവസത്തേക്കുള്ള മദ്യം വാങ്ങാന്‍ അശോകിനോട് ആവശ്യപ്പെടുകയും തുടര്‍ന്ന് മൂന്നുപേരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തു. ഇതിനിടെ രാജേഷും സുജിത്തും ചേര്‍ന്ന് കത്തിയെടുത്ത് അശോകിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അന്തർ സംസ്ഥാന തൊഴിലാളികളെന്ന വ്യാജേന ചരക്കുവണ്ടിയില്‍ കയറി രക്ഷപ്പെട്ടു. എന്നാല്‍, ആര്‍.ടി നഗര്‍ സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ വി.ജെ. മിഥുന്‍ ശില്‍പിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിന്തുടര്‍ന്ന് തെലങ്കാനയില്‍നിന്ന് പിടികൂടി. ഇവരുടെ സാമ്പിളുകള്‍ കോവിഡ് പരിശോധനക്കയച്ച ശേഷം വിഡിയോ കാളിങ് ആപ്പിലൂടെ പ്രതികളെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പരിശോധന ഫലം വന്ന ശേഷം ഇവരെ കോടതിയില്‍ നേരിട്ടു ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു. ലോക് ഡൗണ്‍ വന്നശേഷം ആദ്യമായാണ് പ്രതികളെ വിഡിയോ കാളിലൂടെ കോടതിയില്‍ ഹാജരാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story