Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൊറോണ: സർവസജ്ജം...

കൊറോണ: സർവസജ്ജം മെഡിക്കൽ കോളജ്

text_fields
bookmark_border
കൊറോണ: സർവസജ്ജം മെഡിക്കൽ കോളജ്
cancel
camera_alt??????? ????????????? ????? ??????? ????????? ?????????????? ??.??. ????, ??????? ??. ???????, ??????? ??. ??????, ?????? ???????? ???? ???????? ???. ????? ??????? ??????????

ആലപ്പുഴ: ഞായറാഴ്ച രാവിലെ ആശങ്കയുടെ മണിക്കൂറുകളായിരുന്നു വണ്ടാനം മെഡിക്കൽ കോ ളജ് പരിസരത്ത്. ഇവിടെ നിരീക്ഷണത്തിൽ കഴിയുന്ന ഒരാൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീ കരിച്ചതായ റിപ്പോർട്ട് പുറത്തുവിട്ടതിനെ തുടർന്നാണ് ഇത്. വിവരം വേഗം ജനങ്ങൾക്കിടയിൽ ചർച്ചയായി. മെഡിക്കൽ കോളജിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയവർ സ്പെഷൽ വാർഡുകളും ഐസൊലേഷൻ വാർഡുകളും എവിടെയെന്ന് അറിയാൻ ആശുപത്രി ഗ്രൗണ്ടിൽ വലംവെച്ചു. ആശുപത്രിയിലെ മുഖ്യ കെട്ടിടങ്ങൾ ഒഴിവാക്കി ആളുകൾ അധികം എത്താത്ത ഇടങ്ങളിലായിരുന്നു ഐസൊലേഷൻ വാർഡുകൾ ഒരുക്കിയത്. അതോടൊപ്പം തന്നെ ജീവനക്കാരും സർവസജ്ജരായി.

വണ്ടാനം മെഡിക്കൽ കോളജിലും ആലപ്പുഴ ജനറൽ ആശുപത്രിയിലുമായി 28 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് തയാറാണ്. മെഡിക്കൽ കോളജിൽ വിദഗ്ധ ഡോക്ടർമാർ അടങ്ങിയ സംഘം നിലവിലുണ്ട്. പ്രത്യേക പരിശീലനം നൽകിയ ജീവനക്കാരെയും വിന്യസിച്ചു. നിലവിൽ ആശങ്കപ്പെടാൻ കാര്യമില്ലെന്നും സർവസജ്ജമാണെന്നും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ പറഞ്ഞു. മെഡിക്കൽ കോളജ് ആർ.എം.ഒ ക്വാർട്ടേഴ്സ് കെട്ടിടത്തിലാണ് ഒരു വാർഡ്. ഇവിടെ നിലവിൽ രണ്ടുപേർ നിരീക്ഷണത്തിലാണ്. സമീപത്തെ വിശ്രമകേന്ദ്രത്തിലെ രണ്ട് നിലകളിലായി 10 കിടക്കകളും സജ്ജീകരിച്ചു. ഇവിടെ നിരീക്ഷണത്തിലുള്ളവർക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കില്ല. ഇവർക്കുള്ള ആഹാരം അധികൃതരാണ് നൽകുന്നത്. മുഴുവൻ സമയം നഴ്സിെൻറയും മെഡിക്കൽ സംഘത്തിെൻറയും പരിചരണം ഉറപ്പുവരുത്തി. സംവിധാനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസറെയും ഏർപ്പെടുത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story