മക്കൾ നോക്കാനില്ല; വയോദമ്പതികൾക്ക് പൊലീസ് സംരക്ഷണം
text_fieldsചാരുംമൂട്: മക്കൾ നോക്കാനില്ലാത തനിച്ച് താമസിച്ചിരുന്ന വയോദമ്പതികളുടെ സംരക്ഷ ണം പൊലീസ് ഏറ്റെടുത്തു. ചുനക്കര നടുവിലേമുറി ശ്രീനിലയത്തിൽ രാഘവൻ പിള്ള (82), ഭവാനിയമ്മ (80) എന്നിവരുടെ സംരക്ഷണമാണ് പൊലീസ് ഏറ്റെടുത്തത്. ഈ ദമ്പതികൾക്ക് രണ്ട് ആൺമക്കളും ഒരു മകളുമാണുള്ളത്. ഇതിൽ ഒരു മകൻ ബാലകൃഷ്ണൻ നായർ ഇവരെ മർദിച്ചിരുന്നതായി പരാതിയുണ്ട്. ഇേതതുടർന്ന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഇവർക്ക് ആവശ്യമായ മരുന്നിനോ ആഹാരത്തിനോ വഴിയില്ലാതെ കഷ്ടപ്പെടുന്നത് മനസ്സിലാക്കിയ ആശവർക്കർമാരായ പുഷ്പവല്ലിയുടെയും ഗ്രാമപഞ്ചായത്ത് അംഗം രവിയുടെയും ഇടപെടൽ മൂലമാണ് കഴിഞ്ഞ ആറുമാസമായി ദമ്പതികൾ ജീവൻ നിലനിർത്തി പോന്നത്.
പഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഗോപാലകൃഷ്ണൻ അടക്കമുള്ളവർ ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുക്കാൻ മക്കളോട് ആവശ്യപ്പെട്ടിട്ടും ഇവർ തയാറായില്ലെന്ന് അയൽവാസികൾ പറയുന്നു. ആശവർക്കർമാരുടെ പരാതിയെത്തുടർന്ന് ജനമൈത്രി പൊലീസുകാരായ ശരത്, അനീഷ്, രഞ്ജിത്ത് എന്നിവർ വീട്ടിൽ നേരിട്ടെത്തി വയോദമ്പതികളുടെ അവസ്ഥ നേരിൽ കാണുകയും അധികാരികളെ വിവരം അറിയിക്കുകയുമായിരുന്നു. നൂറനാട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ വി. ബിജുവിെൻറയും സബ് ഇൻസ്പെക്ടർ ഐ. റെജൂബ് ഖാെൻറയും നേതൃത്വത്തിെല പൊലീസ് സംഘം വീട്ടിലെത്തി നടപടി സ്വീകരിച്ചു. പൊലീസ് ഇവരുടെ സംരക്ഷണച്ചുമതല ഏറ്റെടുത്തു. അടുത്ത പ്രദേശത്ത് താമസിക്കുന്ന മകളെ വിളിച്ചുവരുത്തിയ പൊലീസ് മാതാപിതാക്കളുടെ കാര്യങ്ങൾ തൽക്കാലം ചെയ്തുകൊടുക്കാൻ നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.