കടലാക്രമണത്തിൽ ഭയന്ന് വിറച്ച് തീരം
text_fieldsആറാട്ടുപുഴ: ആറാട്ടുപുഴ, തൃക്കുന്നപ്പുഴ തീരങ്ങളെ മുമ്പെങ്ങുമില്ലാത്തവിധം ഭീതിയി ലാഴ്ത്തി കടലാക്രമണം. നൂറിലേറെ വീടുകളിൽ വെള്ളം കയറി. തീരദേശ റോഡിൽ ഗതാഗതം താറുമാറാ യി. ജനജീവിതത്തെ സ്തംഭിപ്പിച്ച് കടലാക്രമണം ഇപ്പോഴും തുടരുകയാണ്. ബുധനാഴ്ച വൈകീട്ടോടെ ആരംഭിച്ച കടൽക്ഷോഭം വ്യാഴാഴ്ച പുലർച്ചയോടെ ശക്തിപ്പെടുകയായിരുന്നു. ആറാട്ടുപുഴ പഞ്ചായത്തിലെ പെരുമ്പള്ളി, വട്ടച്ചാൽ, രാമഞ്ചേരി, നല്ലാണിക്കൽ, കള്ളിക്കാട്, ആറാട്ടുപുഴ ബസ് സ്റ്റാൻഡ്, ലക്ഷംവീട് ഭാഗം, എം.ഇ.എസ് ജങ്ഷൻ, കാർത്തിക ജങ്ഷൻ എന്നിവിടങ്ങളിലാണ് കടലാക്രമണം കൂടുതൽ ബാധിച്ചത്. വീടുകൾക്കുള്ളിലേക്ക് പാഞ്ഞുകയറിയ വെള്ളം ഇവരുടെ ജീവിതം ദുസ്സഹമാക്കി. നിരവധി നാശനഷ്ടങ്ങളുണ്ടായി. തീരദേശ റോഡ് പലയിടത്തും തകരുകയും മണ്ണിനടിയിലാകുകയും ചെയ്തു.
തിരമാലയിൽപെട്ട് നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് പരിക്കുപറ്റി. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് തെക്ക് കണ്ടയിൽ വീട്ടിൽ ഹുസൈൻ, വട്ടത്തറ പടീറ്റതിൽ ഇർഷാദ്, നല്ലാണിക്കൽ ഉണിശ്ശേരിൽ അനിൽകുമാർ എന്നിവരുടെ വീടിെൻറ ചുറ്റുമതിൽ പൂർണമായും തകർന്നു. രാമഞ്ചേരി 10ാം വാർഡ് സാധുപുരത്തിൽ റാഫിയുടെ വീട് ഭാഗികമായി കടലെടുത്തു. കക്കൂസ് പൂർണമായും തകർന്നു. നിരവധി പേരാണ് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ തിരയിൽപെട്ട് മറിഞ്ഞുവീണത്. പെരുമ്പള്ളി കളത്തിൽ ചിറയിൽ സന്തോഷിന് (42) കാലിനും കൈക്കും പരിക്ക് പറ്റിയതിനെ തുടർന്ന് ആറാട്ടുപുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. കാർത്തികപ്പള്ളി പുതുക്കുണ്ടം സരോവരത്തിൽ ഹരിയും ഭാര്യയും ബൈക്കിൽ സഞ്ചരിക്കവേ ഇവരുടെ ദേഹത്തേക്ക് തിരമാല പതിച്ചെങ്കിലും ഉടൻ ബൈക്ക് നിർത്തിയതിനാൽ പരിക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു.
ഇതുവഴിയുള്ള യാത്ര ഭീതിജനകമായതോടെ പല ബസുകളും ബസ് സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിക്കുകയാണ്. മറ്റു വാഹനങ്ങളും സമാന്തര റോഡുകളെ ആശ്രയിക്കുകയാണ്. ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗത്തെ 50ലേറെ കടകൾ കടലാക്രമണ ഭീഷണി നേരിടുന്നു. ആറാട്ടുപുഴ പടിഞ്ഞാറേ ജുമാമസ്ജിദ് വളപ്പിലേക്കും കടൽവെള്ളം ഇരച്ചുകയറി. അടിച്ചുകയറുന്ന വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാതെ വീടിനുചുറ്റും കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. കടലാക്രമണം തുടർന്നാൽ നിരവധി വീടുകളും കടകളും തകരാനുള്ള സാധ്യതയും ഏറെയാണ്. തിരമാലയോടൊപ്പം കരയിലേക്ക് അടിച്ചുകയറിയ പ്ലാസ്റ്റിക് മാലിന്യങ്ങളും നാട്ടുകാർക്ക് ദുരിതമാകുന്നു. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പല്ലന തോപ്പിൽ മുക്കിന് പടിഞ്ഞാറ്, പുത്തൻപുര ജങ്ഷൻ, പള്ളിപ്പാട്ട് മുറി, പ്രണവം നഗർ, െഗസ്റ്റ് ഹൗസ് ജങ്ഷൻ എന്നിവിടങ്ങളിൽ കടൽ നാശംവിതച്ചു. നിരവധി വീടുകൾ തകർച്ചാഭീഷണി നേരിടുന്നു. റവന്യൂ വകുപ്പ് അധികൃതർ തീരം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.