Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലഹരി...

ലഹരി ഗുളികയുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
ലഹരി ഗുളികയുമായി ഒരാൾ പിടിയിൽ
cancel
camera_alt???????????

ആലപ്പുഴ: നഗരത്തിൽനിന്ന് മാരക ലഹരി വസ്തുവായ നൈട്രാസെപാം ഗുളികകളുമായി ഒരാളെ പി ടികൂടി. പഴവീട് പട്ടേർപറമ്പിൽ അമീർഖാനാണ് എട്ട് ലഹരിഗുളികകളുമായി അറസ്റ്റി ലായത്. മാനസിക രോഗികൾക്ക് ചികിത്സാർഥം നൽകുന്നതാണ് ഇൗ ഗുളിക. ഇയാൾ മാവേലിക്കര ഭാഗ ത്തെ ലഹരി വിമോചന കേന്ദ്രത്തിലെ ജീവനക്കാരനാണ്. അവിടെ രോഗികൾക്കും സ്ഥാപനത്തിെൻറ മറ്റ് കേന്ദ്രങ്ങളിലേക്കും ഡോക്ടറുടെ നിർദേശപ്രകാരം ഇത്തരം മരുന്നുകൾ എത്തിച്ചുകൊടുക്കുന്നത് ഇയാളായിരുന്നു.

ഇത്തരത്തിൽ കൈക്കലാക്കിയ ഗുളികകൾ രണ്ടുവർഷമായി ആവശ്യക്കാർക്ക് അമിത നിരക്കിൽ വിൽക്കുകയും സ്വയം ഉപയോഗിക്കുന്നതായും കണ്ടെത്തി.10 ഗുളികകൾ അടങ്ങിയ സ്ട്രിപ്പിന് 200 രൂപ വരെ വില ഈടാക്കാറുണ്ടായിരുന്നു. ലഹരി കടത്താൻ ഉപയോഗിച്ച സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ജോലി നോക്കിയിരുന്ന ലഹരിവിമോചന കേന്ദ്രത്തിലും ഉപകേന്ദ്രങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ട് പറഞ്ഞു.

അസി. എക്സൈസ് കമീഷണർ കെ.കെ. അനിൽകുമാറിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ റെയ്ഡിൽ ഇൻസ്പെക്ടർ അമൽ രാജൻ, പ്രിവൻറിവ് ഓഫിസർ ജി. അലക്സാണ്ടർ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.വി. അശോകൻ, എൻ.പി. അരുൺ, സനൽ സിബിരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർ ബബിതരാജ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story