പ്രസംഗത്തിൽ നെഹ്റുവിനെ അധിക്ഷേപിച്ചു; ലക്ഷദ്വീപിലെ കോൺഗ്രസ് സ്ഥാനാർഥി വെട്ടിൽ
text_fieldsആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു വിനെക്കുറിച്ച് നടത്തിയ പരാമർശം ലക്ഷദ്വീപിലെ കോൺഗ്രസ് പാർലമെൻറ് സ്ഥാനാർഥി മു ഹമ്മദ് ഹംദുല്ല സെയ്തിനെ തിരിഞ്ഞുകൊത്തുന്നു. തിങ്കളാഴ്ച കടമത്ത് ദ്വീപിൽ നടന്ന സ്വീകരണത്തിലാണ് മുൻ എം.പിയും നിലവിൽ ലക്ഷദ്വീപിെല പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻകൂടിയായ ഹംദുല്ലക്ക് അബദ്ധം പിണഞ്ഞത്.‘‘പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ആദ്യ പ്രധാനമന്ത്രിയാവുന്ന കാലത്ത് ഇവിടത്തെ അവസ്ഥ എന്തായിരുന്നു? കഴിക്കാനുള്ള അരിയും ഗോതമ്പും തുടങ്ങിയ സാധനങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നില്ല. അമേരിക്കയിൽനിന്നുള്ള ആടിനും പശുവിനും കൊടുക്കുന്ന തീറ്റ നൽകിയാണ് ഇന്ത്യ മഹാരാജ്യത്തെ ജനങ്ങളെ പോറ്റാൻ അന്നത്തെ കോൺഗ്രസ് സർക്കാർ നടപടി സ്വീകരിച്ചത്’’. -ഹംദുല്ല സെയ്തിെൻറ പ്രസംഗത്തിെല ഇൗ ഭാഗമാണ് വിവാദമായത്.
സംഭവം ദ്വീപിലെ കോൺഗ്രസിൽ അങ്കലാപ്പായി. മുൻ കേന്ദ്രമന്ത്രിയും ലക്ഷദ്വീപ് എം.പിയുമായിരുന്ന പരേതനായ പി.എം. സയ്യിദിെൻറ മകനായ ഹംദുല്ല 26ാം വയസ്സിൽ 15ാം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതാണ്. പിന്നീട് 2014ൽ എൻ.സി.പിയിലെ പി.പി. മുഹമ്മദ് ൈഫസലിനോട് പരാജയപ്പെട്ടു. വീണ്ടും മത്സരിക്കാനുള്ള തയാറെടുപ്പിനിടെയാണ് കഴിഞ്ഞദിവസത്തെ സംഭവം. നിലവിലെ എം.പിയായ മുഹമ്മദ് ഫൈസൽ നേരേത്ത സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് പ്രചാരണത്തിൽ മുന്നേറുകയാണ്. എതിരാളികൾ വിവാദപ്രസംഗത്തിെൻറ ശബ്ദരേഖ വാട്സ്ആപ്പ് സന്ദേശമായി പ്രചരിപ്പിക്കാനും തുടങ്ങി. ട്രോളുകളും പാരഡിക്കഥകളും സമൂഹ മാധ്യമത്തിൽ കൊഴുക്കുന്നു. ഹംദുല്ലയോട് യോജിപ്പില്ലാത്തവരും സ്ഥാനാർഥിമോഹികളുമായ ചിലർ വിവരം പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽപെടുത്താനുള്ള ശ്രമത്തിലാണ്. അതേസമയം, നെഹ്റുവിനെ അപകീർത്തിപ്പെടുത്തുന്ന വിധം ഒരിക്കലും ഹംദുല്ല പ്രസംഗിക്കില്ലെന്നും ലക്ഷദ്വീപിലെ വികസനം ചൂണ്ടിക്കാട്ടി തെൻറ പിതാവിനെ മഹത്ത്വവത്കരിക്കുന്നതിനിെട പിണഞ്ഞ നാക്കുപിഴയാകാമെന്നുമാണ് മറ്റുചിലരുടെ ന്യായവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.