പ്രളയാനന്തര പുനർനിർമാണം ലക്ഷ്യം; ജനപ്രിയ ബജറ്റുമായി ജില്ല പഞ്ചായത്ത്
text_fieldsആലപ്പുഴ: പ്രളയാനന്തര പുനർനിർമാണം ലക്ഷ്യമിട്ട് ജനപ്രിയ ബജറ്റുമായി നാലാംവർഷ ത്തിൽ ജില്ല പഞ്ചായത്ത്. 2019-20 വാർഷിക ബജറ്റിൽ പ്രളയാനന്തര പുനർനിർമാണവും ജില്ലയുടെ സമഗ്ര വികസനവുമാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ് ജി. വേണുഗോപാൽ പറഞ്ഞു. 99,97,97,981 രൂപ വ രവും 93,05,56,805 രൂപ ചെലവും 6,92,41,176 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻറ് മണി വിശ്വനാഥ് അവതരിപ്പിച്ചത്. സ്ത്രീകൾക്ക് 3.8 കോടി വകയിരുത്തി തെൻറ കന്നി ബജറ്റ് സ്ത്രീപക്ഷമാക്കി അവർ ശ്രദ്ധേയയായി.
ക്ഷേത്രപ്രവേശന വിളംബര വാർഷികവുമായി ബന്ധപ്പെട്ട് കേരള നവോത്ഥാന ചരിത്രനായകൻ പെരുമ്പളം ആമച്ചാടി തേവന് സ്മാരകം നിർമിക്കാൻ 20 ലക്ഷം നീക്കിെവച്ചു. പട്ടികജാതി വിഭാഗക്കാർക്ക് ശ്രദ്ധേയമായ പദ്ധതികളുമുണ്ട്. സൗകര്യമില്ലാത്ത വീടുകളിൽ പഠനമുറിയൊരുക്കുന്നതിന് 50 ലക്ഷം അനുവദിച്ചു. സ്കോളർഷിപ്പിന് 75 ലക്ഷം, പ്രളയത്തിലും അല്ലാതെയും തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് 17.13 കോടി, പാലം, കലുങ്ക് എന്നിവയുടെ നിർമാണത്തിന് 1.76 കോടിയും നീക്കിെവച്ചു. എല്ലാ സ്കൂളുകൾക്കും ഇനി ഒരേ നിറമാക്കും. ഇതിന് 90 ലക്ഷം നീക്കിെവച്ചു. സർക്കാർ സ്കൂളുകളിൽ സോളാർ വൈദ്യുതി സ്ഥാപിക്കുന്നതിന് 20 ലക്ഷം, നാപ്കിൻ വെൻഡിങ് മെഷിൻ സ്ഥാപിക്കാൻ 11 ലക്ഷം, അക്കാദമിക് നിലവാരമുയർത്താൻ 1.5 കോടിയും നീക്കിെവച്ചു. അംഗപരിമിതർക്ക് മുച്ചക്രം വിതരണം ചെയ്യാൻ 70 ലക്ഷം, കുട്ടികൾക്ക് ശ്രവണസഹായി നൽകാൻ 10 ലക്ഷം, എച്ച്.ഐ.വി ബാധിതർക്ക് പോഷകാഹാരം ലഭ്യമാക്കാൻ 50 ലക്ഷം, സ്ത്രീസൗഹൃദ വയോജന പദ്ധതിക്ക് 20 ലക്ഷം എന്നിവയും വകയിരുത്തി.
ലൈഫ് മിഷൻ തുടർഗഡുക്കൾ നൽകുന്നതിന് എട്ടുകോടി, ജില്ല ആയുർവേദ ആശുപത്രിക്ക് ഓഫിസ് നവീകരണത്തിന് 20 ലക്ഷം, മരുന്ന് വാങ്ങാൻ 60 ലക്ഷം, ആയുർ ആരാമം പദ്ധതിക്ക് 40 ലക്ഷം, ഹോമിയോ ആശുപത്രിക്ക് ഒമ്പതുലക്ഷം എന്നിവയും നീക്കിെവച്ചു. ആർദ്രം പദ്ധതിയിലുൾപ്പെട്ട സഞ്ചരിക്കുന്ന കാൻസർ നിർണയ യൂനിറ്റ് തുടരുന്നതിന് 34 ലക്ഷം, ഡെൻറൽ എക്സ്റേ യൂനിറ്റിന് 10 ലക്ഷം, ചെങ്ങന്നൂർ, മാവേലിക്കര ജില്ല ആശുപത്രികളിലെ ഡയാലിസിസ് യൂനിറ്റിന് 10 ലക്ഷം, ബ്ലഡ് ബാങ്കിന് അഞ്ചുലക്ഷം, തോടുകളും കുളങ്ങളും ശുചീകരിക്കാൻ 1.45 കോടിയും നൽകും. ക്ഷീര സഹകരണ സംഘങ്ങൾക്ക് റിവോൾവിങ് ഫണ്ടിലേക്ക് 1.3 കോടി, കരപ്പേൽ, താമരക്കുളം ചാൽ നവീകരണത്തിന് സർക്കാർ അനുവദിച്ച 2.30 കോടിക്കുപുറമേ 50 ലക്ഷവും നീക്കിെവച്ചു. നെൽകർഷകർക്ക് സബ്സിഡി നൽകാൻ 50 ലക്ഷം, കേരഗ്രാമ പദ്ധതിക്ക് 20 ലക്ഷം, പ്രളയത്തെ അതിജീവിക്കാൻ മോട്ടോർ ചിറയും മോട്ടോർഷെഡും നിർമിക്കാൻ 2.52 കോടി, ഒരു നെല്ലും ഒരുമീനും പദ്ധതിക്ക് 10 ലക്ഷം, മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പ് നൽകാൻ 20 ലക്ഷം എന്നിവയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത് കാര്യാലയം പേപ്പർരഹിത ഓഫിസാക്കി മാറ്റുമെന്നും ബജറ്റിൽ പറയുന്നു. ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആർ. ദേവദാസും മറ്റു ജനപ്രതിനിധികളും പങ്കെടുത്തു. ബജറ്റ് ചർച്ച ഇൗ മാസം 20ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.